ന്യൂയോർക്ക്: ഗൂഗിൾ സ്ട്രീറ്റ് വ്യൂവിലൂടെ പ്രേതത്തെ കണ്ടെന്ന വാദവുമായി യുവതി. അമേരിക്കൻ യുവതിയാണ് ടിക് ടോക്ക് വീഡിയോയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വഴി തുറന്നിട്ടുണ്ട്. എമി പെന്‍ഡല്‍ട്ടന്‍ എന്ന യുവതിയാണ് തന്‍റെ ടിക് ടോക് അക്കൗണ്ടില്‍ സ്ട്രീറ്റ് വ്യൂവിന്‍റെ ഒരു വീഡിയോ പങ്ക് വച്ചുകൊണ്ട് വെളിപ്പെടുത്തല്‍ നടത്തിയത്.
പ്രേത ബാധയ്ക്ക് പേര് കേട്ട ഗില്‍സണ്‍ സെമിത്തേരിയുടെ ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോയില്‍ ക്യാമറയിലേക്ക് നേരിട്ട് നോക്കുന്ന ഒരു രൂപത്തെ ചൂണ്ടിക്കാണിച്ചാണ് എമി സംശയം പങ്ക് വച്ചത്. ഈ രൂപത്തിനൊപ്പം അതിന് പിന്നിലായി മറ്റൊരു നിഴല്‍ രൂപവും വീഡിയോയില്‍ നിന്നും വ്യക്തമാണ്.
എന്നാല്‍ വീഡിയോയുടെ വാസ്തവം ചോദ്യം ചെയ്ത് നിരവധിപ്പര്‍ രംഗത്ത് വന്നിരുന്നു. എമിയും ദൃശ്യങ്ങളില്‍ സംശയം ഉന്നയിച്ചിരുന്നു. സ്ട്രീറ്റ് വ്യൂവില്‍ ഉണ്ടായിരുന്ന ആരുടെയെങ്കിലും രൂപം എഡിറ്റ് ചെയ്ത് മാറ്റിയപ്പോള്‍ സംഭവിച്ചതാകാം ഇതെന്നും എമി പറയുന്നുണ്ട്. ഗില്‍സണ്‍ സെമിത്തേരിയെപ്പറ്റി നില നില്‍ക്കുന്ന ചില കഥകള്‍ക്കൊപ്പം ഈ വീഡിയോ കൂടിയായപ്പോള്‍ നിഗൂഢത കൂടുതല്‍ വര്‍ധിച്ചിട്ടുണ്ട്. 2
004 ല്‍ പുറത്തിറങ്ങിയ സ്റ്റോണ്‍സ് ആന്‍ഡ് ബോന്‍സ് ഓഫ് ന്യൂ ഇംഗ്ലണ്ടിന്‍റെ ഒരു എഡിഷനില്‍ ന്യൂ ഹാംഷെയറിലെ ഈ സെമിത്തേരിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഗോസ്റ്റ് ഹണ്ടറായ ഫിയോണ ബറൂം 2008 മുതല്‍ ഈ സ്ഥലത്തെക്കുറിച്ചുള്ള വിവര ശേഖരണത്തിലാണ്. ഇവിടെ ചില അസാധാരണമായ കാഴ്ചകള്‍ കണ്ടതായും ചിലര്‍ പറയുന്നുണ്ട്.
ഗില്‍സന്‍ സെമിത്തേരി എന്തുകൊണ്ട് ഇത്ര നിഗൂഢമായി തന്നെ തുടരുന്നു എന്നതിന് പലരും പല കാരണങ്ങള്‍ പറയുന്നുണ്ട്. പണ്ട് അമേരിക്കന്‍ ഗോത്ര ജനതയും പ്രദേശ വാസികളും തമ്മില്‍ ഇവിടെ വച്ച് വലിയൊരു യുദ്ധം നടന്നിരുന്നു എന്നാണ് ഒരു വാദം, നിരവധി ആളുകളുടെ മരണത്തിന് ഇടയാക്കിയ ഒരു തീപ്പിടുത്തം ഇവിടെ ഉണ്ടായി എന്നാണ് മറ്റൊരു വാദം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
Post A Comment: