ബംഗളൂരു: വയറുവേദനക്ക് ചികിത്സക്കെത്തിയ ഒൻപതാം ക്ലാസുകാരി കുഞ്ഞിന് ജൻമം നൽകിയ സംഭവത്തിൽ വനിതാ ഹോസ്റ്റൽ വാർഡനെതിരെ നടപടി. കർണാടകയിലെ ചിക്ബല്ലാപൂരിലാണ് അസാധാരണ സംഭവം നടന്നത്. അമ്മയോടൊപ്പമാണ് പെൺകുട്ടി ചികിത്സ തേടിയെത്തിയത്.
പരിശോധനയിൽ കുട്ടി പൂർണ ഗർഭിണിയാണെന്ന് കണ്ടെത്തുകയും തൊട്ടു പിന്നാലെ പ്രസവിക്കുകയുമായിരുന്നു. ബഗേപ്പള്ളി ജില്ലാ ആശുപത്രിയിലാണ് 14 കാരിയും അമ്മയും ചികിത്സയ്ക്കായി എത്തിയത്. കുട്ടി ഗർഭിണിയാണെന്ന വിവരം ആശുപത്രി അധികൃതർ പറയുമ്പോഴാണ് വീട്ടുകാരും അറിയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിന്‍റെ വാര്‍ഡന്‍ നിവേദിതയെ അധികൃതര്‍ സസ്പന്‍റ് ചെയ്തു.
പെണ്‍കുട്ടിയിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിച്ചില്ലെന്നും കുട്ടികളെ നിരീക്ഷിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും ആരോപിച്ചാണ് വാര്‍ഡനെ അധികൃതര്‍ സസ്‌പെന്‍റ് ചെയ്തത്. ചിക്ബല്ലാപൂരിലെ സാമൂഹ്യക്ഷേമ വകുപ്പിന്‍റെ ഹോസ്റ്റലിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇത്രയും കാലം കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വാര്‍ഡനും കുട്ടിയുടെ വീട്ടുകാരും അറിഞ്ഞിരുന്നില്ലെത് അത്ഭുതമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഏകദേശം ഒരു വര്‍ഷം മുന്‍പ് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വിദ്യാർഥി ഹോസ്റ്റലില്‍ ചേര്‍ന്നതെന്ന് പൊലീസ് പറയുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ഹോസ്റ്റല്‍ ഹാജര്‍ കൃത്യമല്ലെന്ന് പൊലീസ് കണ്ടെത്തി. കൂടാതെ പെണ്‍കുട്ടി സ്ഥിരമായി ഒരു ബന്ധുവിനെ കാണാറുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പെണ്‍കുട്ടിക്ക് പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പേരും ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ആണ്‍കുട്ടി ടിസി വാങ്ങി ബാംഗ്ലൂരിലേക്ക് മാറി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ബഗേപ്പള്ളി പൊലീസ് പോക്‌സോ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
Post A Comment: