ഭോപ്പാൽ: സർക്കാർ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് 58 കുട്ടികൾ ആശുപത്രിയിൽ. മധ്യപ്രദേശിലെ രേവ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. റിപ്പബ്ലിക് ദിനത്തിൽ വിതരണം ചെയ്‌ത ഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് കുട്ടികൾ അസ്വസ്ഥരായത്.
വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി പാദ്രി ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. പരിപാടിക്ക് ശേഷം കുട്ടികള്‍ക്കായി ഉച്ചഭക്ഷണവും ഒരുക്കി. പൂരിയും സലാഡും ലഡ്ഡൂവുമാണ് വിദ്യാർഥികള്‍ക്ക് വിളമ്പിയത്. ഭക്ഷണം കഴിച്ചയുടന്‍ പലര്‍ക്കും അസ്വസ്ഥത തോന്നിത്തുടങ്ങി.
വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട വിദ്യാർഥികളെ ഉടന്‍ പ്രാദേശിക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടികളില്‍ രണ്ട് പേരുടെ നില വഷളായതിനെ തുടര്‍ന്ന് രേവയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് ആശുപത്രികളില്‍ നിന്ന് വിദഗ്ധ സംഘത്തെ വിളിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: