ഇടുക്കി: വയോധികയായ അമ്മ രോഗാവസ്ഥയിലായതോടെ വീട്ടിൽ ഉപേക്ഷിച്ചു പോയ സംഭവത്തിൽ മകന്‍റെ ജോലിയും തെറിച്ചു. കുമളി അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടിയുടെ (76) മരണത്തിലാണ് മകൻ സജിമോനെ ജോലിയിൽ നിന്നും മാറ്റി നിർത്തിയത്.
കുമളിയിലെ ബാങ്ക് ശാഖയിൽ കലക്ഷൻ ഏജന്‍റായിരുന്നു സജിമോൻ. അന്നക്കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനു പിന്നാലെ ആശുപത്രിയിലാക്കിയെങ്കിലും മരിച്ചിരുന്നു. സംഭവം വിവാദമായതോടെ മക്കൾ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഇതിനു പിന്നാലെ ആദ്യം മകളുടെയും ഇപ്പോൾ മകന്‍റെയും ജോലി നഷ്ടമായിരിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് സജിമോനെ ജോലിയിൽ നിന്നും മാറ്റി നിർത്തുന്നതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
അന്നക്കുട്ടി രോഗാവസ്ഥയിലായതോടെ സ്വത്ത് തട്ടിയെടുത്ത ശേഷം മക്കൾ വീട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ഇടപെട്ടാണ് ആശുപത്രിയിലെത്തിച്ചത്. അന്നക്കുട്ടി മരണപ്പെട്ടിട്ട് സംസ്കാര ചടങ്ങുകളിൽ പോലും മക്കൾ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: