ഇടുക്കി: നെടുങ്കണ്ടത്ത് യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. നെടുങ്കണ്ടം കാരിത്തോട് അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീണ്‍ (37) ആണ് മരിച്ചത്. മദ്യത്തിന് അടിമയായ ഇയാൾ സ്വയം കുത്തി പരുക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.
ശനിയാഴ്ച്ച രാവിലെയാണ് പ്രവീണിനെ വീടിനു മുന്നിൽ ചോര വാർന്ന നിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിക്കുകയായിരുന്നു. കൊലപാതകമാണെന്ന സംശയം നിലനിന്നിരുന്നെങ്കിലും തുടർന്ന് നടന്ന അന്വേഷണത്തിൽ ആത്മഹത്യയാണെന്ന് കണ്ടെത്തുകയായിരുന്നു.
പിതാവ് ഔസേപ്പച്ചനാണ് പ്രവീണിനെ വീണു കിടക്കുന്ന നിലയിൽ ആദ്യം കണ്ടത്. സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുമായിരുന്ന പ്രവീണ്‍ സംഭവത്തിനു തലേന്ന് രാത്രിയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പിതാവ് അടുത്ത ബന്ധുവീട്ടിലാണ് രാത്രിയില്‍ കഴിഞ്ഞത്. ശേഷം രാവിലെ വീട്ടിലേക്ക് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കിടക്കുന്നതായി കണ്ടതെന്നാണ് ഔസേപ്പച്ചന്‍ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്.
എന്നാല്‍ എത്തിയ സമയവും ബന്ധുക്കള്‍ പറഞ്ഞ സമയവും തമ്മില്‍ വ്യത്യാസമുണ്ടാവുകയും ഔസേപ്പച്ചനെ പ്രാഥമികമായി ചോദ്യം ചെയ്തതില്‍ പൊരുത്തം ഇല്ലാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പൊലീസ് കൊലപാതകത്തിലേക്ക് സംശയം ഉന്നയിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്തു. ശേഷം മൃതദേഹത്തില്‍ നടത്തിയ പൊലീസിന്‍റെ പരിശോധനയിലാണ് ആത്മഹത്യയാണെന്ന് നിഗമനത്തില്‍ എത്തിയത്. പ്രവീണ്‍ തുടര്‍ച്ചയായി മാനസിക വിഭ്രാന്തി കാണിക്കുകയും മദ്യപിച്ച് ആലമ്പുണ്ടാക്കുകയും ചെയ്തിരുന്ന ആളാണ്.
മുമ്പും ഇയാള്‍ ആത്മഹത്യാ പ്രവണത പുലര്‍ത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കഴുത്തില്‍ ആദ്യം രണ്ട് മുറിവുകള്‍ ഉണ്ടാക്കുകയും തുടര്‍ന്ന് ആഴത്തില്‍ കുത്തുകയുമായിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. കഴുത്തിനും വയറിനും ആണ് കുത്തേറ്റത്.
വയറില്‍ ആഴത്തില്‍ നാലോളം കുത്തേറ്റിട്ടുണ്ട്. വന്‍കുടലും ചെറുകുടലും പുറത്തേക്ക് ചാടിയ നിലയിലായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തിക്കുവാനായി കൊണ്ടുപോയെങ്കിലും മയിലാടുംപാറക്ക് സമീപത്ത് എത്തിയപ്പോള്‍ മരിക്കുകയായിരുന്നു. രാവിലെ ആറിനും എട്ടിനുമിടയിലാണ് സംഭവം നടന്നത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
Post A Comment: