കൊച്ചി: മോഷണ ശ്രമത്തിനിടെ ബിരുദ വിദ്യാർഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. എറണാകുളം വാഴക്കുളത്ത് 2018 ജൂലൈ 30നായിരുന്നു സംഭവം. കേസിലെ പ്രതി മുര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ലയെയാണ് പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അമ്പുനാട് അന്തിനാട് നിമിഷ തമ്പിയെയാണ് കൊലപ്പെടുത്തിയത്. വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് നിമിഷാ തമ്പിയെ കൊലപ്പെടുത്തിയത്. നിമിഷയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച വല്യച്ഛന്‍ ഏലിയാസിനെയും കുത്തി പരുക്കേല്‍പ്പിച്ചിരുന്നു. മാറമ്പിള്ളി എം.ഇ.എസ് കോളെജ് ബി.ബി.എ വിദ്യാർഥിനിയായിരുന്നു.
തടിയിട്ടപറമ്പ് പോലിസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.എം. ഷെമീറിന്‍റെ നേതൃത്വത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അന്നത്തെ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എസ് ഉദയഭാനുവാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രോസിക്യൂഷനു വേണ്ടി അഡിഷണല്‍ പബ്‌ളിക്ക് പ്പ്രോസിക്യൂട്ടര്‍ എം.വി.ഷാജി ഹാജരായി.
തടിയിട്ട പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ എ.ആര്‍.ജയന്‍ പ്രോസിക്യൂഷന്‍ നടപടികളുടെ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചു. നാപ്പതോളം സാക്ഷികളെ വിസ്തരിക്കുയുണ്ടായി. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് കവര്‍ച്ച, അതിക്രമിച്ച് കയറല്‍ തുടങ്ങിയവയാണ് പ്രധാന കുറ്റങ്ങള്‍.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
Post A Comment: