മലപ്പുറം: വിദ്യാർഥിനിയായ 17 കാരിയെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതക സംശയം ബലപ്പെടുന്നു. മൃതദേഹം ആദ്യമായി കണ്ട ദൃക്സാക്ഷി ഉൾപ്പെടെയുള്ളവരുടെ വെളിപ്പെടുത്തലിൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സൂചനകൾ പുറത്തു വരികയാണ്.
കഴിഞ്ഞ ദിവസമാണ് എടവണ്ണപ്പാറയിൽ നിന്നും കാണാതായ വിദ്യാർഥിനിയെ ചുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടത്. പുഴയില്‍നിന്ന് മൃതദേഹം കണ്ടെത്തുമ്പോള്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷിയായ ജുവൈരിയ പറഞ്ഞു.
പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെങ്കില്‍ മൃതദേഹം പൊങ്ങാനുള്ള സമയം ആയില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജുവൈരിയ പറയുന്നു. മുട്ടോളം ഉയരത്തിലുള്ള വെള്ളത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം കണ്ടെത്തുമ്പോള്‍ മുകളിലെ വസ്ത്രം ഉണ്ടായിരുന്നില്ല. അതിനാലാണ് മരണത്തില്‍ ബന്ധുക്കള്‍ക്ക് ഉള്‍പ്പെടെ സംശയമുള്ളതെന്നും ജുവൈരിയ പറഞ്ഞു.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും നാട്ടുകാര്‍ രൂപവത്കരിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ കരാട്ടെ അധ്യാപകന്‍ അറസ്റ്റിലായിരുന്നു. ഊര്‍ക്കടവില്‍ കരാട്ടെ സ്ഥാപനം നടത്തുന്ന സിദിഖ് അലിയെയാണ് വാഴക്കാട് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.
കുട്ടിയെ ഇയാള്‍ നിരന്തര പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം പരാതി നല്‍കിയിരുന്നു. പിന്നാലെ ഇന്നലെ രാത്രിയോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സിദ്ദീഖലി നേരത്തെയും പോക്‌സോ കേസില്‍ റിമാന്‍ഡിലായിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ചിരി മനോഹരമാക്കാൻ ശസ്ത്രക്രിയ; യുവാവ് മരിച്ചു
ബംഗളൂരു: ചിരി മനോഹരമാക്കാൻ ശസ്ത്രക്രിയ നടത്തിയ യുവാവ് മരിച്ചു. ഹൈദരാബാദ് ഇന്‍റർനാഷ്ണൽ ഡെന്‍റൽ ക്ലിനിക്കിലാണ് സംഭവം നടന്നത്. ലക്ഷ്മി നാരായണ വിഞ്ജം എന്ന 28 കാരനാണ് ശസ്ത്രക്രിയക്കിടെ മരിച്ചത്. വിവാഹത്തിനു മുമ്പ് ചിരി മനോഹരമാക്കാനാണ് യുവാവ് ശസ്ത്രക്രിയ നടത്തിയത്.
ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ എഫ്എംഎസ് ഇന്‍റര്‍നാഷണല്‍ ഡെന്‍റല്‍ ക്ലിനിക്കില്‍ സ്‌മൈല്‍ ഡിസൈനിങ് ശസ്ത്രക്രിയക്കിടെയാണ് യുവാവ് മരിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 16 നാണ് സംഭവം നടന്നത്.
അമിതമായി അനസ്‌തേഷ്യ നല്‍കിയതാണ് ലക്ഷ്മി നാരായണയുടെ മരണത്തിന് കാരണമെന്ന് പിതാവ് രാമുലു വിഞ്ജം ആരോപിച്ചു. ശസ്ത്രക്രിയയ്ക്കിടെ മകന്‍ ബോധരഹിതനായെന്നാണ് ജീവനക്കാര്‍ പറഞ്ഞത്.
ഉടന്‍ ക്ലിനിക്കിലേക്ക് വരാന്‍ അവര്‍ ആവശ്യപ്പെട്ടെന്നും രാമുലു വിശദീകരിച്ചു. ഉടനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചെന്നും രാമുലു പറഞ്ഞു.
ശസ്ത്രക്രിയയെക്കുറിച്ച് മകന്‍ തന്നോടൊന്നും പറഞ്ഞിരുന്നില്ലെന്ന് രാമുലു വ്യക്തമാക്കി. മകന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാരാണ് തന്‍റെ മകന്‍റെ മരണത്തിന് ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ക്ലിനിക്കിനെതിരെ അനാസ്ഥയ്ക്ക് പൊലീസ് കേസെടുത്തു.
Post A Comment: