വഡോദര: ആൾക്കൂട്ട ആക്രമണത്തിൽ നിന്നും രക്ഷ തേടാൻ വസ്ത്രം അഴിച്ച് റോഡിലിരുന്ന് മോഷണക്കേസിലെ ആരോപണ വിധേയരായ സ്ത്രീകൾ. വഡോദരയിലാണ് അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
പ്രദേശത്തുള്ള ഒരു അലക്കു കടയിൽ നിന്നും 25,000 രൂപ മോഷണം പോയിരുന്നു. നാല് സ്ത്രീകളാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇവരെ നാട്ടുകാരുടെ നേതൃത്വത്തിൽ ഓടിച്ചിട്ട് പിടികൂടാൻ ശ്രമിക്കുമ്പോഴായിരുന്നു അസാധാരണ നീക്കം.
സ്ത്രീകൾ വസ്ത്രം അഴിച്ച ശേഷം റോഡിൽ ഇരുന്നു. ഇതോടെ പിന്നാലെ എത്തിയ ആളുകൾ ഭയന്ന് സ്ത്രീകളെ പിടികൂടിയില്ല. തുടർന്ന് പൊലീസ് എത്തുന്നതുവരെ സ്ത്രീകൾ ഇതേ നിലയിൽ റോഡിൽ ഇരുന്നു.
ഉച്ചയ്ക്ക് 12.30 ഓടെ ലോൺട്രി ഷോപ്പിൽ തന്‍റെ ശ്രദ്ധ തിരിച്ച് കാഷ് കൗണ്ടറിൽ നിന്ന് 25,000 രൂപ സ്ത്രീകൾ മോഷ്‌ടിച്ചെന്ന് ഷോപ്പ് ഉടമയാണ് നാട്ടുകാരോട് പറഞ്ഞത്. ഇതിനു പിന്നാലെയാണ് സ്ത്രീകളെ തിരഞ്ഞ് നാട്ടുകാർ ഇറങ്ങിയത്.
അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള സംഘം തങ്ങളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനിടെ ഇവരിൽ നിന്ന് 9,000 രൂപ കണ്ടെടുത്തിട്ടുണ്ട്.
പേര് വിവരങ്ങൾ വെളിപ്പെടുത്താത്തതിനാൽ, അന്വേഷണത്തിനായി ബറോഡ സിറ്റിസൺസ് കൗൺസിൽ, പൊലീസ് സ്റ്റേഷൻ ബേസ്ഡ് സപ്പോർട്ട് സെന്‍റര്‍, അഭയം, മഹിള എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന കൗൺസിലർമാരുടെ പാനൽ പൊലീസ് രൂപീകരിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: