കൊൽക്കത്ത: പെൺസുഹൃത്തുമായുള്ള സ്വവർഗാനുരാഗം നേരിൽ കണ്ടതിന്‍റെ പേരിൽ എട്ട് വയസുകാരനെ കൊലപ്പെടുത്തി അമ്മ. പശ്ചിമബംഗാളിലെ ഹൂഗ്ലിയിലാണ് സംഭവം നടന്നത്.
സുഹൃത്തിന്‍റെ സഹായത്തോടെയാണ് അമ്മ കൊലപാതകം നടത്തിയത്. എട്ടുവയസുകാരനായ സ്നേഹാംശു ശർമയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവ് ശാന്ത ശർമയെയും സുഹൃത്തായ ഇസ്രത്ത് പർവ്വീണിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ശാന്ത ശർമ വിവാഹത്തിന് മുമ്പ് ഇസ്രത്ത് പർവീണുമായി അടുപ്പത്തിലായിരുന്നു. അടുത്തിടെയാണ് ഇവരുടെ എട്ട് വയസുള്ള മകൻ അമ്മയും പെണ്‍സുഹൃത്തും തമ്മിലുള്ള സ്വവർഗാനുരാഗ ബന്ധം കണ്ടെത്തിയത്. തങ്ങളുടെ രഹസ്യം കുട്ടി മറ്റുള്ളവരോട് വെളിപ്പെടുത്തുമെന്ന് ഭയം തോന്നിയതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് വ്യക്തമാക്കി.
പൊലീസ് അന്വേഷണത്തില്‍ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശാന്ത ശർമ്മയും സുഹൃത്ത് ഇസ്രത്ത് പർവീണും ലെസ്ബിയൻ ആണെന്ന് കണ്ടെത്തി. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലെ വാട്ടർ വർക്ക്‌സ് ഏരിയ സ്വദേശിയാണ് ഇസ്രത്ത് പർവീണ്‍. ശാന്ത ശർമയുടെ വിവാഹത്തിന് മുമ്പ് തന്നെ ഇവർ തമ്മില്‍ ബന്ധം ഉണ്ടായിരുന്നു. യുവതിയുടെ ഭർത്താവിനും ഇക്കാര്യം അറിയാമായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ചിരി മനോഹരമാക്കാൻ ശസ്ത്രക്രിയ; യുവാവ് മരിച്ചു
ബംഗളൂരു: ചിരി മനോഹരമാക്കാൻ ശസ്ത്രക്രിയ നടത്തിയ യുവാവ് മരിച്ചു. ഹൈദരാബാദ് ഇന്‍റർനാഷ്ണൽ ഡെന്‍റൽ ക്ലിനിക്കിലാണ് സംഭവം നടന്നത്. ലക്ഷ്മി നാരായണ വിഞ്ജം എന്ന 28 കാരനാണ് ശസ്ത്രക്രിയക്കിടെ മരിച്ചത്. വിവാഹത്തിനു മുമ്പ് ചിരി മനോഹരമാക്കാനാണ് യുവാവ് ശസ്ത്രക്രിയ നടത്തിയത്.
ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ എഫ്എംഎസ് ഇന്‍റര്‍നാഷണല്‍ ഡെന്‍റല്‍ ക്ലിനിക്കില്‍ സ്‌മൈല്‍ ഡിസൈനിങ് ശസ്ത്രക്രിയക്കിടെയാണ് യുവാവ് മരിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 16 നാണ് സംഭവം നടന്നത്.
അമിതമായി അനസ്‌തേഷ്യ നല്‍കിയതാണ് ലക്ഷ്മി നാരായണയുടെ മരണത്തിന് കാരണമെന്ന് പിതാവ് രാമുലു വിഞ്ജം ആരോപിച്ചു. ശസ്ത്രക്രിയയ്ക്കിടെ മകന്‍ ബോധരഹിതനായെന്നാണ് ജീവനക്കാര്‍ പറഞ്ഞത്.
ഉടന്‍ ക്ലിനിക്കിലേക്ക് വരാന്‍ അവര്‍ ആവശ്യപ്പെട്ടെന്നും രാമുലു വിശദീകരിച്ചു. ഉടനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചെന്നും രാമുലു പറഞ്ഞു.
ശസ്ത്രക്രിയയെക്കുറിച്ച് മകന്‍ തന്നോടൊന്നും പറഞ്ഞിരുന്നില്ലെന്ന് രാമുലു വ്യക്തമാക്കി. മകന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാരാണ് തന്‍റെ മകന്‍റെ മരണത്തിന് ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ക്ലിനിക്കിനെതിരെ അനാസ്ഥയ്ക്ക് പൊലീസ് കേസെടുത്തു.
Post A Comment: