ഇടുക്കി: ശർദിലിനെ തുടർന്ന് മരിച്ച അഞ്ച് വയസുകാരിയുടെ മരണ കാരണം വ്യക്തമായില്ല. കഴിഞ്ഞ ദിവസം രാത്രിയിലാണ് വണ്ടിപ്പെരിയാർ വള്ളക്കടവ് പാറയ്ക്കൽ ഷിജോ-അംബിക ദമ്പതികളുടെ മകൾ ആര്യ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിച്ചത്. കുട്ടിയുടെ പോസ്റ്റ് മോർട്ടം നടത്തിയെങ്കിലും മരണ കാരണം വ്യക്തമായില്ല. ഇതോടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയച്ചു.
ഇതിന്‍റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകു. പോസ്റ്റ് മോർട്ടത്തിനും പൊലീസ് നടപടികൾക്കും ശേഷം കുട്ടിയുടെ മൃതദേഹം വള്ളക്കടവ് സി.എസ്.ഐ പള്ളി സിമിത്തേരിയിൽ സംസ്കരിച്ചു. വലിയ ജനസമൂഹം തന്നെ കുട്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
കഴിഞ്ഞ ദിവസം മുത്തച്ഛനൊപ്പം ഗവിയിൽ പോയി വന്നതിനു പിന്നാലെയാണ് കുട്ടിക്ക് ശർദിൽ തുടങ്ങിയത്. യാത്രയിൽ ഐസ്ക്രീം കഴിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
വീട്ടിലെത്തിയ കുട്ടിക്ക് ശർദിൽ അനുഭവപ്പെട്ടതോടെ വള്ളക്കടവിലെ ആശുപത്രിയിലെത്തിച്ച ശേഷം പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് മടങ്ങി. എന്നാൽ രാത്രിയിൽ വീണ്ടും ശർദിൽ കനക്കുകയായിരുന്നു. വള്ളക്കടവിലെ ആശുപത്രിയിൽ എത്തിച്ച ശേഷം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുട്ടി മരിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: