മുംബൈ: ക്യാൻസർ ബോധവൽക്കരണത്തിനായി വ്യാജ മരണ വാർത്ത പടച്ചുവിട്ട സംഭവത്തിൽ നടി പൂനംപാണ്ഡേയ്ക്കെതിരെ കേസ്. സമൂഹത്തിൽ തെറ്റിധാരണ പരത്തുന്ന സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് പൂനത്തിനും ഭർത്താവ് സാം ബോംബെയ്ക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
നൂറ് കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ സ്വദേശിയായ ഫൈസാന്‍ അന്‍സാരി എന്നയാളാണ് പരാതിക്കാരന്‍. പൂനവും സാമും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് കാണ്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൂനം പാണ്ഡെ തന്‍റെ പ്രവൃത്തികളിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസം തകര്‍ക്കുക മാത്രമല്ല, ബോളിവുഡിലെ എണ്ണമറ്റ ആളുകളുടെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്തുവെന്ന് ഫൈസാന്‍ പറയുന്നു.
ഫെബ്രുവരി അഞ്ചിനാണ് പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ഒരു പോസ്റ്റ് ചര്‍ച്ചയായത്. സര്‍വിക്കല്‍ ക്യാന്‍സര്‍ കാരണം പൂനം പാണ്ഡെ മരിച്ചുവെന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞത്. എന്നാല്‍ അടുത്ത ദിവസം തന്നെ ഇത് തെറ്റാണെന്ന് തെളിയുകയും ചെയ്തു. താരം തന്നെ നേരിട്ടെത്തി താന്‍ മരിച്ചിട്ടില്ലെന്നും ഇതൊരു ബോധവത്കരണത്തിന്‍റെ ഭാഗമായിരുന്നുവെന്നും അറിയിക്കുകയായിരുന്നു.
സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനുള്ള തീരുമാനം മികച്ചതാണെങ്കിലും സ്വീകരിച്ച രീതി തെറ്റാണെന്നാണ് ഉയരുന്ന വിമര്‍ശനം. ഇതിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി നടി പൂനം പാണ്ഡെ എത്തിയിരുന്നു. തന്നെ വെറുത്താലും വിമര്‍ശിക്കുന്നവര്‍ അവരുടെ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്ന് താരം പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പൂനം പാണ്ഡെയുടെ പ്രതികരണം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: