കൊച്ചി: കേരളത്തിൽ ചാവേർ സ്ഫോടനം നടത്താൻ ശ്രമിച്ച കേസിലെ പ്രതി റിയാസ് അബൂബക്കർക്ക് 10 വർഷം കഠിന തടവ് വിധിച്ച് കൊച്ചി എൻഐഎ കോടതി. തടവ് ശിക്ഷയ്ക്കൊപ്പം 1,25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ 38, 39, ഐപിസി 120 ബി വകുപ്പുകളെല്ലാം തെളിഞ്ഞതായി ഇന്നലെ കോടതി വിധിച്ചിരുന്നു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് റിയാസ്. 2018 ലാണ് റിയാസ് അബൂബക്കര്‍ അറസ്റ്റിലാകുന്നത്. ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേര്‍ന്ന് ഇയാള്‍ കേരളത്തില്‍ സ്‌ഫോടന പരമ്പരയ്ക്ക് ആസൂത്രണം ചെയ്‌തെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. യുഎപിഎയിലെ സെക്ഷന്‍ 38,39 വകുപ്പുകളും ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.
കേസിന്‍റെ ഭാഗമായി റിയാസിന്‍റെ വീട്ടില്‍ നിന്നു കണ്ടെത്തിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളുമാണ് തെളിവായി ഹാജരാക്കിയത്. സ്‌ഫോടക വസ്തുക്കള്‍ വാങ്ങാനും സ്‌ഫോടനത്തിന് വേണ്ട ക്രമീകരണങ്ങള്‍ നടത്താനും റിയാസ് ഗൂഢാലോചന നടത്തിയെന്നും എന്‍ഐഎ പറയുന്നു.
വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
Post A Comment: