മുംബൈ: മൂന്നു മാസം പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ട്രാൻസ് ജെൻഡറിന് വധശിക്ഷ വിധിച്ച് കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് കണ്ടെത്തിയതിനാലാണ് 24കാരനായ പ്രതിക്ക് വധശിക്ഷ വിധിച്ചത്.
മൂന്ന് മാസം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നീട് തെളിവ് നശിപ്പിക്കാന്‍ മൃതദേഹം കുഴിച്ചിടുകയുമായിരുന്നു.
മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് വിധി പ്രസ്താവം നടത്തിയത്. 2021 ജൂലൈയില്‍ കുട്ടി ജനിച്ചതിന് ശേഷം ഇരയുടെ കുടുംബം 'ബക്ഷീഷ്' നല്‍കാന്‍ വിസമ്മതിച്ചതിനാലാണ് പ്രതി ക്രൂര കൃത്യം ചെയ്തത്. തെളിവുകളുടെ അഭാവം മൂലം പ്രതിയുടെ സഹായിയെ കോടതി വെറുതെ വിട്ടു.
വിധിയില്‍ കര്‍ശന നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. ഇരയോട് പ്രതി മൃഗത്തെ പോലെയാണ് പെരുമാറിയതെന്ന് കോടതി വ്യക്തമാക്കി. മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യമാണിത്. കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി വിശേഷിപ്പിച്ചു. പ്രതിയുടെ മനസിലെ വൈകൃതം പ്രകടമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: