www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചുരക്കുളം കൊലപാതകം; അന്വേഷണ ഉദ്യോഗസ്ഥൻ ടി.ഡി സുനിൽകുമാറിന് സസ്പെൻഷൻ

സസ്‌പെന്‍ഷന് പുറമെ ടിഡി സുനില്‍കുമാറിനെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.
Share it:


തിരുവനന്തപുരം: വണ്ടിപ്പെരിയാർ ചുരക്കുളത്ത് ആറ് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തിൽ ഗുരുതര വീഴ്ച്ച കണ്ടെത്തിയതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥൻ ടി.ഡി. സുനിൽകുമാറിനെതിരെ നടപടി. കേസിൽ പ്രതിയായിരുന്ന അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള അതിവേഗ കോടതി വിധിയിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.  

തുടർന്ന് ഉദ്യോഗസ്ഥനെതിരെ പെൺകുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തുകയും ചെയ്‌തു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തിരിക്കുന്നത്. നിലവില്‍ എറണാകുളം വാഴക്കുളം എസ്എച്ച്ഒ ആണ് സുനില്‍കുമാര്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. 

സസ്‌പെന്‍ഷന് പുറമെ ടിഡി സുനില്‍കുമാറിനെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. കോടതി വിധി വന്ന് ഒന്നരമാസത്തിനുശേഷമാണിപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായിരിക്കുന്നത്. എറണാകുളം റൂറല്‍ അഡീഷനല്‍ പൊലീസ് പൊലീസ് സൂപ്രണ്ടായിരിക്കും വകുപ്പ് തല അന്വേഷണം നടത്തുക. അന്വേഷണം നടത്തി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. 

കേസില്‍ പുനരന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സുനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനിടെ, കേസിലെ ഒന്നാംപ്രതി സര്‍ക്കാര്‍ ആണെന്നും സിപിഎം കാരനായ പ്രതിയെ രക്ഷിക്കാനാണ് പൊലീസും പ്രോസിക്യൂഷനും ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍ കുറ്റപ്പെടുത്തി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

നടുറോഡിൽ വസ്ത്രം ഉരിഞ്ഞെറിഞ്ഞ് സ്ത്രീകൾ റോഡിലിരുന്നു 

വഡോദര: ആൾക്കൂട്ട ആക്രമണത്തിൽ നിന്നും രക്ഷ തേടാൻ വസ്ത്രം അഴിച്ച് റോഡിലിരുന്ന് മോഷണക്കേസിലെ ആരോപണ വിധേയരായ സ്ത്രീകൾ. വഡോദരയിലാണ് അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

പ്രദേശത്തുള്ള ഒരു അലക്കു കടയിൽ നിന്നും 25,000 രൂപ മോഷണം പോയിരുന്നു. നാല് സ്ത്രീകളാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇവരെ നാട്ടുകാരുടെ നേതൃത്വത്തിൽ ഓടിച്ചിട്ട് പിടികൂടാൻ ശ്രമിക്കുമ്പോഴായിരുന്നു അസാധാരണ നീക്കം. 

സ്ത്രീകൾ വസ്ത്രം അഴിച്ച ശേഷം റോഡിൽ ഇരുന്നു. ഇതോടെ പിന്നാലെ എത്തിയ ആളുകൾ ഭയന്ന് സ്ത്രീകളെ പിടികൂടിയില്ല. തുടർന്ന് പൊലീസ് എത്തുന്നതുവരെ സ്ത്രീകൾ ഇതേ നിലയിൽ റോഡിൽ ഇരുന്നു. 

ഉച്ചയ്ക്ക് 12.30 ഓടെ ലോൺട്രി ഷോപ്പിൽ തന്‍റെ ശ്രദ്ധ തിരിച്ച് കാഷ് കൗണ്ടറിൽ നിന്ന് 25,000 രൂപ സ്ത്രീകൾ മോഷ്‌ടിച്ചെന്ന് ഷോപ്പ് ഉടമയാണ് നാട്ടുകാരോട് പറഞ്ഞത്. ഇതിനു പിന്നാലെയാണ് സ്ത്രീകളെ തിരഞ്ഞ് നാട്ടുകാർ ഇറങ്ങിയത്. 

അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള സംഘം തങ്ങളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനിടെ ഇവരിൽ നിന്ന് 9,000 രൂപ കണ്ടെടുത്തിട്ടുണ്ട്. പേര് വിവരങ്ങൾ വെളിപ്പെടുത്താത്തതിനാൽ, അന്വേഷണത്തിനായി ബറോഡ സിറ്റിസൺസ് കൗൺസിൽ, പൊലീസ് സ്റ്റേഷൻ ബേസ്ഡ് സപ്പോർട്ട് സെന്‍റര്‍,  അഭയം, മഹിള എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന കൗൺസിലർമാരുടെ  പാനൽ പൊലീസ് രൂപീകരിച്ചിട്ടുണ്ട്. 

Share it:

Kerala

Post A Comment: