ബംഗളൂരു: ചിരി മനോഹരമാക്കാൻ ശസ്ത്രക്രിയ നടത്തിയ യുവാവ് മരിച്ചു. ഹൈദരാബാദ് ഇന്‍റർനാഷ്ണൽ ഡെന്‍റൽ ക്ലിനിക്കിലാണ് സംഭവം നടന്നത്. ലക്ഷ്മി നാരായണ വിഞ്ജം എന്ന 28 കാരനാണ് ശസ്ത്രക്രിയക്കിടെ മരിച്ചത്. വിവാഹത്തിനു മുമ്പ് ചിരി മനോഹരമാക്കാനാണ് യുവാവ് ശസ്ത്രക്രിയ നടത്തിയത്.
ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ എഫ്എംഎസ് ഇന്‍റര്‍നാഷണല്‍ ഡെന്‍റല്‍ ക്ലിനിക്കില്‍ സ്‌മൈല്‍ ഡിസൈനിങ് ശസ്ത്രക്രിയക്കിടെയാണ് യുവാവ് മരിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 16 നാണ് സംഭവം നടന്നത്.
അമിതമായി അനസ്‌തേഷ്യ നല്‍കിയതാണ് ലക്ഷ്മി നാരായണയുടെ മരണത്തിന് കാരണമെന്ന് പിതാവ് രാമുലു വിഞ്ജം ആരോപിച്ചു. ശസ്ത്രക്രിയയ്ക്കിടെ മകന്‍ ബോധരഹിതനായെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. ഉടന്‍ ക്ലിനിക്കിലേക്ക് വരാന്‍ അവര്‍ ആവശ്യപ്പെട്ടെന്നും രാമുലു വിശദീകരിച്ചു. ഉടനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചെന്നും രാമുലു പറഞ്ഞു.
ശസ്ത്രക്രിയയെക്കുറിച്ച് മകന്‍ തന്നോടൊന്നും പറഞ്ഞിരുന്നില്ലെന്ന് രാമുലു വ്യക്തമാക്കി. മകന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാരാണ് തന്‍റെ മകന്‍റെ മരണത്തിന് ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ക്ലിനിക്കിനെതിരെ അനാസ്ഥയ്ക്ക് പൊലീസ് കേസെടുത്തു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: