തിരുവനന്തപുരം: സ്കൂൾ വിട്ട് വന്ന പെൺകുട്ടിയെ ആഹാരം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന് പീഡിപ്പിച്ച് ദൃശ്യം പകർത്തിയ കേസിൽ പ്രതിക്ക് 14 വർഷം കഠിന തടവും പിഴയും ശിക്ഷ.
പോക്സോ വകുപ്പു പ്രകാരമെടുത്ത കേസിലാണ് 43 കാരനായ നേമം പാപ്പനംകോട് എസ്റ്റേറ്റ് വാര്‍ഡില്‍ മുജീബ് റഹ്‌മാനെ കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്കൊപ്പം പ്രതി 50,000 രൂപ പിഴയും ഒടുക്കണം.
പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധികം തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയിലുള്ള സഹോദരിയെ കാണുന്നതിന് കുട്ടിയുടെ മാതാവ് പോയ സമയത്തായിരുന്നു പീഡനം.
ഈ സമയത്ത് സ്‌കൂള്‍ വിട്ടുവന്ന അതിജീവിതയെ പ്രതി ക്രൂരമായി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്നാണ് കേസ്. വീട്ടില്‍ ആരുമില്ലാത്തതിനാല്‍ ആഹാരം നല്‍കാമെന്ന് പറഞ്ഞ് പ്രതിയുടെ വീട്ടിലെത്തിച്ച ശേഷമായിരുന്നു പീഡനം.
വിവരം പുറത്തു പറഞ്ഞാല്‍ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിടും എന്ന് പറഞ്ഞ് പ്രതി അതിജീവിതയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞ് പ്രതിയുടെ ഭാര്യ മൊബൈല്‍ ഫോണില്‍ ചിത്രം കാണുകയും തുടര്‍ന്ന് അതിജീവിതയുടെ മാതാവിനെ കാണിക്കുകയും ചെയ്തു. തുടര്‍ന്നാണ് അതിജീവിതയുടെ മാതാവ് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയത്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: