തിരുവനന്തപുരം: പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥിനിയെ മുണ്ടു പൊക്കി കാണിച്ച സംഭവത്തിൽ പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും ശിക്ഷ. മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ഷിബു കുമാറിനെ(49) യാണ് തിരുവന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.
പ്ലസ് ടു വിദ്യാർഥിനിക്ക് നേരെയാണ് പ്രതി അശ്ലീലം കാണിച്ചത്. മൂന്ന് വര്‍ഷം തടവിനു പുറമേ പതിനായിരം രൂപ പിഴയും നൽകണമെന്ന് വിധിയിൽ പറയുന്നു. 2022 ഏപ്രില്‍ പത്തിനായിരുന്നു കേസിസ് ആസ്പദമായ സംഭവം. പ്രതി ഷിബു കുമാര്‍ പലപ്പോഴും അശ്ലീലച്ചുവയോടെ കുട്ടിയോട് സംസാരിക്കുമായിരുന്നു.
സംഭവ ദിവസം പരീക്ഷയ്ക്കായി കുട്ടി വീടിനകത്തിരുന്ന് പഠിക്കുകയായിരുന്നു. ഉച്ചക്ക് ഒന്നോടെ പ്രതി വീടിന് പുറത്തുവന്ന് കുട്ടിയെ വിളിച്ചു. ശബ്ദം കേട്ട് കുട്ടി ജനലിലൂടെ നോക്കിയപ്പോള്‍ ഷിബു കുമാര്‍ താന്‍ ഉടുത്തിരുന്ന മുണ്ട് പൊക്കി കാണിക്കുകയും അശ്ലീല വാക്കുകള്‍ പറയുകയുമായിരുന്നു.
കുട്ടിയുടെ അമ്മൂമ്മയും അയല്‍വാസിയും ഈ സമയം അടുത്തുണ്ടായിരുന്നു. അമ്മുമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് പ്രതി സ്ഥലത്തു നിന്ന് പോയത്. കുട്ടി വീട്ടിലേക്ക് വരുന്ന വഴിക്ക് പല തവണ ഇയാള്‍ മദ്യ ലഹരിയില്‍ ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്യാറുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. തടവ് ശിക്ഷയ്ക്ക് പുറമെയുള്ള പിഴ തുക അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം. പിഴ തുക ലഭിച്ചാല്‍ അത് കുട്ടിക്ക് നല്‍കണമെന്ന് വിധിയില്‍ പറഞ്ഞിട്ടുണ്ട്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഡ്വ. അഖിലേഷ് ആര്‍.വൈ എന്നിവര്‍ ഹാജരായി. ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ എസ്.ഐ ആര്‍.ജി ഹരിലാല്‍ ആണ് കേസിന്‍റെ അന്വേഷണം നടത്തിയത്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ചിരി മനോഹരമാക്കാൻ ശസ്ത്രക്രിയ; യുവാവ് മരിച്ചു
ബംഗളൂരു: ചിരി മനോഹരമാക്കാൻ ശസ്ത്രക്രിയ നടത്തിയ യുവാവ് മരിച്ചു. ഹൈദരാബാദ് ഇന്‍റർനാഷ്ണൽ ഡെന്‍റൽ ക്ലിനിക്കിലാണ് സംഭവം നടന്നത്. ലക്ഷ്മി നാരായണ വിഞ്ജം എന്ന 28 കാരനാണ് ശസ്ത്രക്രിയക്കിടെ മരിച്ചത്. വിവാഹത്തിനു മുമ്പ് ചിരി മനോഹരമാക്കാനാണ് യുവാവ് ശസ്ത്രക്രിയ നടത്തിയത്.
ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ എഫ്എംഎസ് ഇന്‍റര്‍നാഷണല്‍ ഡെന്‍റല്‍ ക്ലിനിക്കില്‍ സ്‌മൈല്‍ ഡിസൈനിങ് ശസ്ത്രക്രിയക്കിടെയാണ് യുവാവ് മരിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 16 നാണ് സംഭവം നടന്നത്.
അമിതമായി അനസ്‌തേഷ്യ നല്‍കിയതാണ് ലക്ഷ്മി നാരായണയുടെ മരണത്തിന് കാരണമെന്ന് പിതാവ് രാമുലു വിഞ്ജം ആരോപിച്ചു. ശസ്ത്രക്രിയയ്ക്കിടെ മകന്‍ ബോധരഹിതനായെന്നാണ് ജീവനക്കാര്‍ പറഞ്ഞത്.
ഉടന്‍ ക്ലിനിക്കിലേക്ക് വരാന്‍ അവര്‍ ആവശ്യപ്പെട്ടെന്നും രാമുലു വിശദീകരിച്ചു. ഉടനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചെന്നും രാമുലു പറഞ്ഞു.
ശസ്ത്രക്രിയയെക്കുറിച്ച് മകന്‍ തന്നോടൊന്നും പറഞ്ഞിരുന്നില്ലെന്ന് രാമുലു വ്യക്തമാക്കി. മകന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാരാണ് തന്‍റെ മകന്‍റെ മരണത്തിന് ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ക്ലിനിക്കിനെതിരെ അനാസ്ഥയ്ക്ക് പൊലീസ് കേസെടുത്തു.
Post A Comment: