ഇടുക്കി: ആശുപത്രിയിൽ എക്സറേ സൗകര്യം ഇല്ലെന്ന് പറഞ്ഞതിന് ഡോക്ടറെയും നഴ്‌സിനെയും മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഏലപ്പാറ ബോണാമി അല്ലിഭവനില്‍ സോമന്‍ ഏശയ്യ (45) യാണ് അറസ്റ്റിലായത്.
ഏലപ്പാറ സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍ രാജു ജോസഫ്, നഴ്‌സ് അലോന്‍സിയ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം. തോളില്‍ മരം വീണതിനെ തുടര്‍ന്നാണ് സോമന്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയത്.
എക്‌സറേ എടുക്കാനുള്ള സൗകര്യം ആശുപത്രയില്‍ ഇല്ലെന്ന് പറഞ്ഞതോടെ ഇയാള്‍ ഡോക്ടറെയും നഴ്‌സിനെയും അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.
മര്‍ദനത്തില്‍ പരുക്കേറ്റ ഡോക്ടറും നഴ്‌സും പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: