ഇടുക്കി: മനസാക്ഷിയെ ഞെട്ടിച്ച കട്ടപ്പന ഇരട്ടക്കൊലക്കേസിലെ മുഖ്യ പ്രതിയുടെ നോവൽ ഇന്‍റർനെറ്റിൽ. ആഭിചാര ക്രിയകളും പ്രണയവും പകയും കൂടിക്കലർന്ന നോവൽ 2018ലാണ് പ്രതി എഴുതി പ്രസിദ്ധീകരിച്ചത്.
കട്ടപ്പനയിലെ ഇരട്ടക്കൊലപാതകങ്ങൾക്ക് നേതൃത്വം നൽകിയ പുത്തന്‍പുരയ്ക്കല്‍ നിതീഷാണ് ഓൺലൈൻ മാഗസിനിൽ തന്‍റെ നോവൽ പ്രസിദ്ധീകരിച്ചത്. നിഷ്കളങ്കയായ കാമുകിയെ കളങ്കിതയാക്കി ബുദ്ധി ഭ്രമത്തിന് അടിമയാക്കി സ്വന്തമാക്കുന്നതും മറ്റൊരു മന്ത്രവാദി ഇതിനു തടസം നില്‍ക്കുന്നതുമാണ് നോവലിന്‍റെ കഥ.
കേസില്‍ കൂട്ടു പ്രതിയുടെ സഹോദരിയെ സമാനമായി പ്രണയിച്ചു വഞ്ചിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ നോവലിൽ പ്രതി കുറിച്ചിട്ടത് സ്വന്തം അനുഭവ കഥയാണോയെന്നും സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രതിയുടെ നോവൽ പുറത്ത് വന്നത്. 50,000 പേരോളം നോവൽ വായിച്ചിട്ടുണ്ട്. മഹാമാന്ത്രികം എന്നാണ് നോവലിന് പേര് നൽകിയിരിക്കുന്നത്.
2018ല്‍ ആറ് അധ്യായങ്ങള്‍ മാത്രം എഴുതി തുടരും എന്ന് സൂചിപ്പിച്ചാണ് നോവല്‍ അവസാനിപ്പിച്ചത്. മന്ത്രവാദത്തിലൂടെ ചുടലരക്ഷസിനെ വിളിച്ചു വരുത്തുന്നതും, താന്ത്രിക വിദ്യകളുമെല്ലാം നോവലില്‍ പ്രദിപാദിച്ചിട്ടുണ്ട്.
നോവല്‍ എഴുതിയത് കൂടാതെ ദൃശ്യം സിനിമയിലെ നായകന്‍ മൃതദേഹം പോലീസ് സ്റ്റേഷന്‍റെ തറയിലാണ് മറവു ചെയ്തതെങ്കില്‍ ഇവിടെ വിജയന്‍റെ മൃതദേഹം മറവു ചെയ്തത് നിതീഷ് താമസിച്ചിരുന്ന വീടിന്‍റെ തറയിലായിരുന്നു. കൂട്ടുപ്രതി പിടിയിലായ ദിവസം താന്‍ കൊച്ചിയിലായിരുന്നെന്ന് കാണിക്കാന്‍ ബസ് ടിക്കറ്റ് പൊലീസിനെ കാണിച്ചതും സിനിമാ രംഗത്തിന് സമാനമാണ്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ഇരട്ടക്കൊലക്കേസ്; മുഖ്യ പ്രതിക്കെതിരെ ബലാത്സംഗ കേസും
ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലക്കേസിലെ മുഖ്യ പ്രതിക്കെതിരെ ബലാത്സംഗ കേസ്. കേസിലെ മുഖ്യ പ്രതിയും ആഭിചാര ക്രിയകൾ ചെയ്യുന്ന ദുർമന്ത്രവാദിയുമായ പുത്തൻപുരയ്ക്കൽ നിതീഷിനെതിരെയാണ് കട്ടപ്പന പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
മന്ത്രവാദത്തിന്‍റെ മറപറ്റി തന്നെ പ്രതി പീഡനത്തിനിരയാക്കിയതായി വീട്ടമ്മ നൽകിയ പരാതിയിലാണ് നടപടി. 2016 മുതൽ പലതവണ പീഡിപ്പിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതി ലഭിച്ചതിനു പിന്നാലെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിക്കെതിരെ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
ഗാന്ധർവ പൂജയെന്ന് വിശ്വസിപ്പിച്ചാണ് വീട്ടമ്മയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. ഗന്ധർവൻ പ്രസാദിക്കണമെങ്കിൽ താനുമായി ലൈംഗിക ബന്ധത്തിലേർപ്പെടമെന്നാണ് ഇയാൾ വീട്ടമ്മയെ വിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് പലതവണ ഇവരുമായി ലൈംഗികമായി ബന്ധപ്പെട്ടു. ആഭിചാര ക്രിയകൾക്ക് ശേഷമായിരുന്നു പീഡനം. തുടർച്ചയായ പീഡനവും ആഭിചാര ക്രിയകളും വീട്ടമ്മയുടെ മാനസിക നിലയെ ബാധിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
Post A Comment: