കോഴിക്കോട്: ചികിത്സാ പിഴവിനെ തുടർന്ന് നവജാത ശിശു ഗുരുതരാവസ്ഥയിൽ. കോഴിക്കോട് താമരശേരി താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം ഉയരുന്നത്.
പ്രസവ സമയമായ പൂർണ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്‌ടർ ഇല്ലെന്ന് പറഞ്ഞ് അടിവസ്ത്രം വലിച്ചുകെട്ടി മെഡിക്കൽ കോളെജിലേക്ക് അയച്ചെന്നാണ് ആരോപണം.
വാർത്താ ചാനലാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ഇതോടെ കുഞ്ഞിന്‍റെ തലക്ക് ക്ഷതമേറ്റെന്നും കുട്ടി ഇപ്പോൾ വെന്‍റിലേറ്ററിൽ ചികിത്സയിലാണെന്നും ബന്ധുക്കൾ പറയുന്നു.
കുഞ്ഞ് പുറത്തേക്ക് വരുന്നത് കണ്ടപ്പോള്‍ അടിവസ്ത്രം വലിച്ചുകെട്ടുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതോടെ തലച്ചോറിന് ക്ഷതമേറ്റ കുട്ടി രണ്ട് മാസത്തിലേറെയായി വെന്‍റിലേറ്ററിലാണ്. താമരശേരി പുതുപ്പാടി സ്വദേശി ബിന്ദുവിനാണ് ദുരനുഭവമുണ്ടായത്. ഇവര്‍ ആരോഗ്യമന്ത്രിക്കുള്‍പ്പെടെ പരാതിനല്‍കി.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: