കാൺപൂർ: പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സർക്കാർ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് പ്രിന്‍സിപ്പല്‍ വിദ്യാർഥിനികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
വിദ്യാർഥിനികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പ്രിന്‍സിപ്പല്‍ പ്രതാപ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതാപ് സിങിനെ പൊലീസ് പിടികൂടുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
പ്രതാപ് സിങ് നാളുകളായി വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടികളെ വിളിച്ച് വരുത്തി മൊബൈലില്‍ അശ്ലീല വീഡിയോ കാണിക്കുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു.
കുട്ടികളുടെ ശരീരഭാഗങ്ങളില്‍ തൊടുകയും അശ്ലീല വര്‍ത്തമാനം പറയുകയും ചെയ്തിരുന്നതായി പരാതിയില്‍ ആരോപിക്കുന്നു. പീഡിപ്പിച്ച ശേഷം വിവരം പുറത്ത് പറഞ്ഞാല്‍ സ്‌കൂളില്‍ നിന്നും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാർഥിനികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഒമ്പതിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് പ്രിന്‍സിപ്പലിന്‍റെ പീഡനത്തിന് ഇരയായത്. കുട്ടികള്‍ പേടിച്ച് സ്‌കൂളില്‍ പോകാതിരുന്നതോടെയാണ് വിവരം പുറത്തറിയുന്നത്.
പ്രതാപ് സിംഗിനെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് അര്‍ണിയ പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും മറ്റ് പെണ്‍കുട്ടികളെ പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നത് പരിശോധിച്ച് വരികയാണെന്ന് പൊലീസ് സൂപ്രണ്ട് രോഹിത് മിശ്ര പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: