ഇടുക്കി: എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയതിൽ 25 ലക്ഷം രൂപ അപഹരിച്ച സംഭവത്തിൽ കട്ടപ്പന സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെ കേസ്. മുംബൈ ആസ്ഥാനമായ കമ്പനിയാണ് ജീവനക്കാരായ രണ്ട് പേർക്കെതിരെ കട്ടപ്പന പൊലീസിൽ പരാതി നൽകിയത്.
കട്ടപ്പന, വാഗൺ എടിഎമ്മുകളിൽ നിറക്കാൻ ഏൽപ്പിച്ചതിൽ 25 ലക്ഷം രൂപയാണ് കട്ടപ്പന സ്വദേശികളായ ജോജോമോന്‍ (35), അമല്‍ (30) എന്നിവര്‍ ചേര്‍ന്ന് അപഹരിച്ചത്. കമ്പനി നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പ്രതികളിൽ ഒരാൾ ഡിവൈഎഫ്ഐ നേതാവാണ്. ഇതിനാൽ തന്നെ കേസ് ഒതുക്കി തീർക്കാൻ ഭരണകക്ഷിയിൽ നിന്നും സമ്മർദം ഉയരുന്നുണ്ടെന്ന് സൂചനയുണ്ട്.
പ്രതികളിൽ ഒരാളുടെ ഭാര്യ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥയുമാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ ശ്രമം നടത്തുന്നുണ്ടെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം പണം അടച്ച് കേസ് ഒതുക്കാൻ നീക്കം നടക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: