ഇടുക്കി: വണ്ടിപ്പെരിയാർ കള്ളനോട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തമിഴ്നാട് സ്വദേശി ആന്‍റണി പാസ്റ്റർ എന്നറിയപ്പെടുന്ന അന്തോണി രാജാണ് തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ നിന്നും പിടിയിലായത്. പ്രതികൾക്ക് കള്ളനോട്ട് കൈമാറിയത് ഇയാളാണെന്നാണ് ലഭിക്കുന്ന വിവരം.
തമിഴ്നാട്ടിൽ 44 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്ത കേസിലും ഇയാൾ പ്രതിയാണ്. വണ്ടിപ്പെരിയാർ ഡൈമുക്ക് ആറ്റോരത്തു നിന്നാണ് 22,000 രൂപയുടെ കള്ളനോട്ട് പൊലീസ് പിടിച്ചെടുത്തത്. വണ്ടിപ്പെരിയാർ കേന്ദ്രീകരിച്ച് നോട്ടിരട്ടിപ്പെന്ന പേരിൽ ഇടപാടുകൾ നടക്കുന്നതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്.
തുടർന്ന് നടന്ന അന്വേഷണത്തിൽ ഏഴോളം പേർ അറസ്റ്റിലായിരുന്നു. വണ്ടിപ്പെരിയാർ സ്വദേശികൾക്ക് തമിഴ്നാട്ടിൽ നിന്നും കള്ളനോട്ട് കൈമാറിയ ആളാണ് ആന്‍റണി പാസ്റ്റർ . മുമ്പ് അറസ്റ്റിലായവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ഇടുക്കി എസ്.പി. വി.യു കുര്യാക്കോസ്, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി റിഷികേശൻ നായർ എന്നിവരുടെ നിർദേശപ്രകാരം വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ഹേമന്ദ് കുമാർ, എസ്ഐ എ.ജെ. റെജി, സിവിൽ പൊലീസ് ഓഫീസർമാരായ സുബൈർ, അനിൽകുമാർ, സതീഷ് ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
പട്ടാപ്പകൽ ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടികൊലപ്പെടുത്താൻ ശ്രമം
ഇടുക്കി: പട്ടാപ്പകൽ നടു റോഡിൽ ഓട്ടോറിക്ഷാ ഡ്രൈവറെ വാഹനം തടഞ്ഞു നിർത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കുപ്രസിദ്ധ ഗുണ്ട പിടിയിൽ. ബാലഗ്രാം കണ്ണാട്ടുശേരില്‍ ഹരിയെയാണ് തൂക്കുപാലം ടൗണിൽ കൊലപ്പെടുത്താൻ ശ്രമം നടന്നത്. സംഭവത്തിൽ തൂക്കുപാലം ടൗണില്‍ കടുക്കന്‍ സന്തോഷ് (49) എന്ന് വിളിക്കുന്ന ബാലഗ്രാം സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
വ്യാഴാഴ്ച്ച രാവിലെ ഒൻപതോടെ ഹരിയെ വാഹനം തടഞ്ഞ് നിർത്തി സന്തോഷ് വാക്കത്തിക്ക് വെട്ടുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ ഹരി രാവിലെ സ്‌കൂള്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ടാക്കിയ ശേഷം തിരികെ വരുമ്പോഴായിരുന്നു ആക്രമണം. സന്തോഷ് ഓട്ടോറിക്ഷാ തടഞ്ഞുനിര്‍ത്തിയ ശേഷം ഹരിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
ഇതിനിടെ കൈയിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ഹരിയെ വെട്ടുകയായിരുന്നു. ഹരിയുടെ കൈയില്‍ മൂന്ന് വെട്ടേറ്റു. വെട്ടേറ്റ് നിലത്ത് വീണ ഹരിയെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടയില്‍ സന്തോഷ് കാറില്‍ കയറി രക്ഷപ്പെട്ടു.
ഒരുമാസം മുമ്പും ഹരിയും സന്തോഷും ബാലഗ്രാം ടൗണില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നലെ തൂക്കുപാലത്ത് സംഘര്‍ഷം ഉണ്ടായത്. ഇന്നലെ ഉച്ചയോടെ നെടുങ്കണ്ടം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ ഹരി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സന്തോഷ്. നിരവധി പേരിൽ നിന്നും ചതിവിലൂടെ ആധാരം കൈക്കലാക്കുന്ന ഇയാൾ രാഷ്ട്രീയ ബന്ധം പറഞ്ഞ് ഏലത്തോട്ടങ്ങളിൽ നിന്നും പണപ്പിരിവ് നടത്താറുണ്ട്.
Post A Comment: