കൊച്ചി: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പന സർവകാല റെക്കോർഡിൽ. ഈ മാസം 21 മുതൽ 30 വരെയുള്ള സമയത്തെ കണക്കുകൾ ലഭ്യമാകുമ്പോൾ 759 കോടി രൂപയുടെ മദ്യമാണ് ബീവറേജസ് ഔട്ട് ലറ്റുകളിലൂടെ വിറ്റഴിച്ചത്. ഇതിൽ നിന്നും സർക്കാരിന് 675 കോടി രൂപ നികുതിയായി ലഭിക്കും.
കഴിഞ്ഞ വർഷം ഓണ വിൽപ്പന 700 കോടിയായിരുന്നു. എട്ടര ശതമാനം അധിക വർധനയാണ് ഇത്തവണ രേഖപ്പെടുതതിയത്. ഉത്രാട ദിനത്തിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന.
ആറ് ലക്ഷം പേര്‍ ഉത്രാട ദിവസം ബെവ്ക്കോ ഔട്ട് ലെറ്റിലെത്തി. ഉത്രാട ദിവസത്തെ മാത്രം വിൽപ്പന 121 കോടിയാണ്. ഓഗസ്റ്റ് മാസത്തിൽ ആകെ 1799 കോടിയുടെ മദ്യം വിറ്റു.
2022 ആഗസ്റ്റിൽ 1522 കോടി മദ്യമാണ് വിറ്റത്. ഏറ്റവും കൂടുതൽ വിറ്റത് ജവാന്‍ റമ്മാണ്. 70000 കെയ്സ് ജവാന്‍ റം വിറ്റു. ഏറ്റവും കൂടുതൽ വിൽപന തിരൂർ ഔട്ട് ലെറ്റിലാണ്. രണ്ടാം സ്ഥാനത്ത് ഇരിങ്ങാലക്കുടയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: