ഇടുക്കി: ജാക്കി ഉപയോഗിച്ച് പൊക്കുന്നതിനിടെ ജാക്കി തെന്നിമാറി കാർ തലയിലേക്ക് വീണ് വർക്ക് ഷോപ്പ് ജീവനക്കാരൻ മരിച്ചു. ഇടുക്കി അടിമാലി ആനവിരട്ടി കമ്പിലൈൻ സ്വദേശി റോബിനാണ് (31) മരിച്ചത്.
കാർ ഉയർത്തുന്നതിനിടെ ജാക്കി തെന്നിമാറുകയും കാർ റോബിന്‍റെ മുഖത്തേക്ക് വീഴുകയായിരുന്നു. വ്യാഴാഴ്ച്ച വൈകിട്ട് ഏഴോടെയാണ് അപകടം നടന്നത്.
റോബിൻ ആനവിരട്ടിയിൽ ഒരു വർക്ക്ഷോപ്പ് നടത്തുന്നുണ്ട്. വൈകിട്ട് വർക്ക് ഷോപ്പിലെത്തിയ കാർ നന്നാക്കാനായി വാഹനം ജാക്കിയിൽ ഉയർത്തി. വാഹനത്തിൻ്റെ അടിയിൽ കിടന്ന് തകരാർ പരിഹരിക്കുന്നതിനിടെ ജാക്കി തെന്നി.
കാർ റോബിൻ്റെ മുഖത്തേക്ക് വീണു. ഉടൻ നാട്ടുകാർ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോട്ടയത്തിന് കൊണ്ടു പോകുന്നതിനിടെ കോതമംഗലത്ത് വെച്ച് മരിച്ചു. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. റോബിൻ വർക്ക്ഷോപ്പിൽ തന്നെയാണ് താമസിച്ചിരുന്നത്. അവിവാഹിതനായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
പട്ടാപ്പകൽ ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടികൊലപ്പെടുത്താൻ ശ്രമം
ഇടുക്കി: പട്ടാപ്പകൽ നടു റോഡിൽ ഓട്ടോറിക്ഷാ ഡ്രൈവറെ വാഹനം തടഞ്ഞു നിർത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കുപ്രസിദ്ധ ഗുണ്ട പിടിയിൽ. ബാലഗ്രാം കണ്ണാട്ടുശേരില്‍ ഹരിയെയാണ് തൂക്കുപാലം ടൗണിൽ കൊലപ്പെടുത്താൻ ശ്രമം നടന്നത്. സംഭവത്തിൽ തൂക്കുപാലം ടൗണില്‍ കടുക്കന്‍ സന്തോഷ് (49) എന്ന് വിളിക്കുന്ന ബാലഗ്രാം സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
വ്യാഴാഴ്ച്ച രാവിലെ ഒൻപതോടെ ഹരിയെ വാഹനം തടഞ്ഞ് നിർത്തി സന്തോഷ് വാക്കത്തിക്ക് വെട്ടുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ ഹരി രാവിലെ സ്‌കൂള്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ടാക്കിയ ശേഷം തിരികെ വരുമ്പോഴായിരുന്നു ആക്രമണം. സന്തോഷ് ഓട്ടോറിക്ഷാ തടഞ്ഞുനിര്‍ത്തിയ ശേഷം ഹരിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
ഇതിനിടെ കൈയിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ഹരിയെ വെട്ടുകയായിരുന്നു. ഹരിയുടെ കൈയില്‍ മൂന്ന് വെട്ടേറ്റു. വെട്ടേറ്റ് നിലത്ത് വീണ ഹരിയെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടയില്‍ സന്തോഷ് കാറില്‍ കയറി രക്ഷപ്പെട്ടു.
ഒരുമാസം മുമ്പും ഹരിയും സന്തോഷും ബാലഗ്രാം ടൗണില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നലെ തൂക്കുപാലത്ത് സംഘര്‍ഷം ഉണ്ടായത്. ഇന്നലെ ഉച്ചയോടെ നെടുങ്കണ്ടം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ ഹരി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സന്തോഷ്. നിരവധി പേരിൽ നിന്നും ചതിവിലൂടെ ആധാരം കൈക്കലാക്കുന്ന ഇയാൾ രാഷ്ട്രീയ ബന്ധം പറഞ്ഞ് ഏലത്തോട്ടങ്ങളിൽ നിന്നും പണപ്പിരിവ് നടത്താറുണ്ട്.
Post A Comment: