ഇടുക്കി: സാഹസിക സഞ്ചാരികളെ കാത്ത് വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്യാൻഡി ലിവർ ഗ്ലാസ് ബ്രിഡ്‌ജാണ് വാഗമണ്ണിൽ പ്രവർത്തന സജ്ജമാകുന്നത്. 40 മീറ്ററാണ് ബ്രിഡ്‌ജിന്‍റെ നീളം.
മൂന്ന് കോടി രൂപ ചിലവാക്കി ഡിടിപിസിയാണ് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്. ചൈന അടക്കമുള്ള രാജ്യങ്ങളിൽ ഇത്തരം ഗ്ലാസ് ബ്രിഡ്‌ജുകൾക്ക് പ്രചാരം ഏറെയാണ്. ഡി.ടി.പി.സിയുടെ കീഴിലുള്ള അഡ്വഞ്ചര്‍ പാര്‍ക്കില്‍ നിര്‍മിച്ചിരിക്കുന്ന ഗ്ലാസ് ബ്രിഡ്ജിലേക്ക് ഓണത്തോടെ പ്രവേശനം സാധ്യമാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
ഇന്ത്യയിലും ഗ്ലാസ് ബ്രിഡ്ജുകളുടെ നിര്‍മാണം നടക്കുന്നുണ്ടെങ്കിലും ക്യാന്‍ഡി ലിവര്‍ ഗ്ലാസ് ബ്രിഡ്ജുകള്‍ ചുരുക്കമാണ്. ഒപ്പം ഇവ നീളം കുറഞ്ഞവയുമാണ്.
ഗ്ലാസ് ബ്രിഡ്ജ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ വാഗമണ്ണിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കുണ്ടാകുമെന്നാണ് കരുതുന്നത്. ബ്രിഡ്ജില്‍ നിന്നും കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളുടെ വിദൂര കാഴ്ചയും ആശ്വദിക്കാന്‍ കഴിയും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: