ഇടുക്കി: പൂട്ടിയിട്ടിരുന്ന ഏലം സ്റ്റോർ കുത്തി പൊളിച്ച് 300 കിലോ ഉണക്ക ഏലക്കാ മോഷ്ടിച്ചു കടത്തി. കട്ടപ്പന ആനകുത്തി ജയറാം എസ്റ്റേറ്റിലാണ് വൻ ഏലക്കാ മോഷണം നടന്നത്. തമിഴ്നാട് കമ്പം ഉത്തമപാളയം സ്വദേശി സി. ബൊമ്മെ സ്വാമിയുടെ ഉടമസ്ഥതയിലുള്ളതാണ് തോട്ടം.
ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നതായി കരുതുന്നത്. തിങ്കളാഴ്ച രാവിലെ തൊഴിലാളി വീട്ടിൽ എത്തിയപ്പോഴാണ് വാതിലുകൾ തുറന്നു കിടക്കുന്നതായി കാണുന്നത്. ഉടൻ തന്നെ ഇയാൾ ബൊമ്മെ സ്വാമിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വണ്ടൻമേട് പൊലീസിനെ വിവരം അറിയിച്ചു.
മുൻവശത്തെ വാതിലുകൾ തകർക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതിനെ തുടർന്ന് പിൻവശത്തെ വാതിൽ തകർത്താണ് അകത്ത് കയറിയത്. ഒന്നിലേറെ മോഷ്ടാക്കൾ ഉണ്ടെന്നാണ് നിഗമനം. വീടിന്‍റെ സമീപത്ത് കിടന്ന ഇരുമ്പു കമ്പിയും വാക്കത്തിയും ഉപയോഗിച്ചാണ് വാതിലിന്‍റെ പൂട്ട് തകർത്തത്.
സ്റ്റോർ റൂമിൽ കയറിയ തസ്കരർ ഏലക്കായ സൂക്ഷിച്ചിരുന്ന വാതിലിന്‍റെ പൂട്ട് ഇവിടെ നിന്നും കിട്ടിയ ചുറ്റികയും പ്ലെയറും ഉപയോഗിച്ച് അഴിച്ചെടുത്താണ് അകത്ത് കയറിയത്. ഇവിടെ തണുപ്പടിക്കാത്ത വിധം ചാക്കുകളിലാക്കി പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന ആറ് ചാക്ക് ഏലയ്ക്കയും എടുത്ത് കടത്തുകയായിരുന്നു.
50 കിലോ വീതമുള്ള ചാക്കുകളായിരുന്നു. ഒന്നിലേറെ മോഷ്ടാക്കളും വാഹനവും ഉണ്ടെങ്കിലേ ഇത്രയും ഏലയ്ക്ക ഇവിടെ നിന്നും കൊണ്ടുപോകാനാവു. മുൻ വശത്തെ ഗേറ്റിന് സമീപത്തെ പച്ച നെറ്റ് പൊളിച്ചു നീക്കിയാണ് അകത്തു കടന്നത്. ഇവർ എത്തിയതായി സംശയിക്കുന്ന വാഹനത്തിന്‍റെ സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
സ്വകാര്യ ദൃശ്യം പകർത്തി ഭീഷണി
മലപ്പുറം: പ്രതിശ്രുത വരന്‍റെയും വധുവിന്‍റെയും സ്വകാര്യ ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട ലോഡ്‌ജ് ജീവനക്കാരൻ അറസ്റ്റിൽ. ചേലേമ്പ്ര മക്കാടംപള്ളി അബ്ദുല്‍ മുനീറിനെ(35)യാണ് തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
കോഴിക്കോട്ടെ ഒരു ലോഡ്ജിലായിരുന്നു സംഭവം. ഇവിടുത്തെ ഫ്രണ്ട് ഓഫീസ് ജീവനക്കാരനായിരുന്നു അറസ്റ്റിലായ മുനീർ. കൊതുകിനെ അകറ്റാനുള്ള ഉപകരണത്തിൽ ഘടിപ്പിച്ച നിലയിലായിരുന്നു ഒളിക്യാമറ.
തിരൂർ സ്വദേശിയായ യുവാവും യുവതിയും മാസങ്ങൾ മുമ്പാണ് ഇവിടെ ലോഡ്‌ജിൽ മുറിയെടുത്ത് താമസിച്ചത്. ഓൺലൈൻ വഴിയാണ് മുറി ബുക്ക് ചെയ്‌തത്.
തുടർന്ന് ഇവരുടെ ദൃശ്യങ്ങൾ മുനീർ ഒളിക്യാമറയിൽ പകർത്തുകയായിരുന്നു. പിന്നീട് യുവാവിന്‍റെയും യുവതിയുടേയും സ്വകാര്യദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ മുനിര്‍, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പകര്‍ത്തിയ വീഡിയോദൃശ്യം സ്‌ക്രീന്‍ഷോട്ടെടുത്ത് യുവാവിന്‍റെ നമ്പറില്‍ വാട്‌സാപ്പ് ചെയ്ത് 1,45,000 രൂപ ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് യുവാവ് തിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസിന്‍റെ നിര്‍ദേശപ്രകാരം യുവാവ് 2000 രൂപ ഫോണിലൂടെ കൈമാറി. ബാക്കി പണം കൈയിലില്ലെന്നും പകരം സ്വര്‍ണാഭരണം തരാമെന്നും പറഞ്ഞു. പൊലീസ് നിര്‍ദേശം അനുസരിച്ച് മുക്കുപണ്ടവുമായി യുവാവ് കോഴിക്കോട്ടെത്തി. സ്വര്‍ണാഭരണം വാങ്ങാനെത്തിയ അബ്ദുല്‍ മുനീറിനെ പൊലീസ് പിടികൂടി. ഇയാളുടെ പക്കല്‍ നിന്നും ലാപ്‌ടോപ്പും കൊതുകിനെ അകറ്റാനുള്ള ഉപകരണത്തില്‍ ഒളിപ്പിച്ച കാമറയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Post A Comment: