മോഷണക്കേസിൽ അറസ്റ്റിലായ കമിതാക്കളിൽ നിന്നും പൊലീസിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. കഞ്ചാവും മയക്കുമരുന്നും വാങ്ങാനാണത്രേ ഇരുവരും മോഷണം പതിവാക്കിയത്. ടാറ്റൂ ആർട്ടിസ്റ്റ് രാജുവും കോളെജ് വിദ്യാർഥിനിയായ സ്വാതിയുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് രാജുവിനെ സ്വാതി പരിചയപ്പെടുന്നത്. രാജുവാണ് സ്വാതിക്ക് ആദ്യമായി മദ്യവും ലഹരിവസ്തുക്കളും നല്‍കിയതെന്നും പൊലീസ് വെളിപ്പെടുത്തി. മദ്യവും കഞ്ചാവും വാങ്ങുവാന്‍ പണമില്ലാതെ വന്നപ്പോള്‍ ഇരുവരും മോഷണവും പിടിച്ചു പറിയും പതിവാക്കുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുക, ബൈക്കുകള്‍ മോഷ്ടിക്കുക തുടങ്ങിയവയാണ് ഇരുവരും നടത്തി വന്നത്. ഒടുവില്‍ ഇരുവരും അറസ്റ്റിലായി. ചെന്നൈ സ്വദേശികളാണ് സ്വാതി(20), രാജു (29) എന്നിവർ. കഴിഞ്ഞ ദിവസം ഒരു യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് പോകുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഫോണ്‍ മോഷണം പോയതിന് പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു.
സ്വകാര്യ കോളേജില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ത്ഥിനിയാണ് സ്വാതി.’ കുറ്റം ചെയ്തതായി ഇരുവരും സമ്മതിച്ചു. മോഷ്ടിച്ച ബൈക്കിലെത്തിയാണ് രാജുവും സ്വാതിയും ആളുകളില്‍ നിന്ന് ഫോണ്‍ പിടിച്ചുപറിക്കുക’ പൊലീസ് പറയുന്നു.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: