പൂനൈ: മുങ്ങൽ വിദഗ്ദരായ ചാവേറുകളെ കടലിനടിയിലൂടെ ഇന്ത്യയിലെത്തിക്കാൻ ജെയ്ഷെ ഭീകരർ. ഇതിനുള്ള പരിശീലനം തീവ്രവാദികൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന നിർണായ വിവരമാണ് കേന്ദ്ര ഇന്‍റലിജൻസുകൾക്ക് ലഭിച്ചിരിക്കുന്നത്. നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിങ്ങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാക് ഭീകര സംഘടനയായ ജെയ്ഷെ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിടുന്നതായിട്ടാണ് റിപ്പോർട്ട്. പുനൈയില്‍ നടന്ന ജനറല്‍ ബി.സി ജോഷി അനുസ്മരണ പ്രഭാഷണ വേദിയിലാണു നാവികസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍ കടല്‍ വഴിയുള്ള ഏത് ആക്രമണത്തെയും നേരിടാന്‍ നാവിക സേന സജ്ജമാണെന്നും കരംബിര്‍ സിങ് വ്യക്തമാക്കി. ജയ്‌ഷെ മുഹമ്മദിന്റെ മുങ്ങല്‍ വിദഗ്ദരായ ചാവേറുകള്‍ സമുദ്രത്തിനടിയില്‍ കൂടി കൂടി ഏങ്ങനെ ആക്രമണം നടത്താമെന്നു പരിശീലനം നേടുന്നതായുള്ള ഇന്‍റലിജന്‍സ് വിവരങ്ങളാണ് ലഭിച്ചത്. ഭീകരവാദത്തിന്‍റെ മാറിയ മുഖമാണ് ഇതെന്നും ഏത് തരത്തിലുള്ള സാഹസവും ചെറുത്തു തോല്‍പ്പിക്കുമെന്നും നാവികസേനാ മേധാവി പറഞ്ഞു.
2008ലെ മുംബൈ ആക്രമണത്തിനു ശേഷം തീരസുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീര സംരക്ഷണ സേന, തീരദേശ പൊലീസ് എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് ശക്തമായ സുരക്ഷാസംവിധാനമാണ് നാവികസേനയുടെ നേതൃത്വത്തില്‍ നിലവില്‍ ഉള്ളത്. ഇന്ത്യന്‍ മഹാസമുദ്രം തന്ത്രപരമായി പ്രാധാന്യമുള്ളതാണ്. ചൈനീസ് നാവിക സേനയുടെ സാന്നിധ്യം സമുദ്രമേഖലയില്‍ വര്‍ധിച്ചു വരുന്നതും നിരീക്ഷിക്കുന്നുണ്ടെന്നും അഡ്മിറല്‍ പറഞ്ഞു. രാജ്യ താത്പര്യത്തിനു വിരുദ്ധമായതൊന്നും സംഭവിക്കുന്നില്ലെന്ന് സേന ഉറപ്പുവരുത്തുമെന്നും നാവിക സേന മേധാവി പറഞ്ഞു.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: