ന്യൂഡെൽഹി: കാശ്മീർ വിഭജനത്തിനു പിന്നാലെ രാജ്യത്ത് മതപരിവർത്തനം തടയാൻ നിയമം കൊണ്ടു വരാൻ നീക്കം. ദേശീയ മാധ്യമങ്ങളാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എല്ലാ തരം മത പരിവർത്തനങ്ങളെയും നിയമ വിരുദ്ധമാക്കുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സൂചനകൾ. നേരത്തെ ഇക്കാര്യം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അടുത്ത പാര്‍ലമെന്‍റ് സെക്ഷനിലാവും ഇത് അവതരിപ്പിക്കുകയെന്നാണ് നിലവിലെ വിവരം.
കഴിഞ്ഞ പാര്‍ലമെന്‍റ് സെക്ഷനില്‍ ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയ ബില്‍, മുത്തലാഖ് ബില്ല് അടക്കം 30 തോളം നിര്‍ണായക ബില്ലുകളാണ് പാര്‍ലമെന്‍റ് പാസാക്കിയത്. ഒരു പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഇത്രയും കൂടുതല്‍ ബില്ലുകളില്‍ പാസാക്കുന്നത് ആദ്യമായാണ്. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണ് ഏറ്റവും ശ്രദ്ധേയമായത്. ജമ്മുകശ്മീര്‍ സംസ്ഥാനത്തെ രണ്ട് വ്യത്യസ്ത കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുന്ന ബില്‍, പ്രതിപക്ഷത്തിന്‍റെ വലിയ പ്രതിഷേധങ്ങളെ മറികടന്നാണ് പാസാക്കിയത്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
യു ടൂബ് ചാനലിനായുള്ള ലിങ്ക് ചുവടെ
Post A Comment: