ന്യൂഡെൽഹി: ഐഎൻഎക്സ് മീഡിയാ അഴിമതി കേസിൽ ചോദ്യം ചെയ്യൽ തുടരുമ്പോഴും തെല്ലും കൂസലില്ലാതെ മുൻ ധനമന്ത്രി പി. ചിദംബരം. ഇന്നലെ രാത്രി പത്തോടെയാണ് ചിദംബരത്തെ ഡെൽഹിയിലെ വീട്ടിൽ നിന്നും സിബിഐ സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് രാത്രിയിൽ തന്നെ ചിദംബരത്തെ പ്രാധമിക ചോദ്യം ചെയ്യലിനു വിധേയനാക്കിയിരുന്നു. എന്നാൽ തനിക്ക് ഇതിൽ പങ്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു അദ്ദേഹം.
അറസ്റ്റിനു മുൻപ് കബിൽ സിബൽ ഉൾപ്പെടെയുള്ള മുതിർന്ന അഭിഭാഷകരുമായി ചിദംബരം ചർച്ച നടത്തിയിരുന്നു. ചോദ്യം ചെയ്യലിനെ നേരിടാനുള്ള പരിശീലനം ലഭിച്ച ശേഷമാണ് അറസ്റ്റിനു വഴങ്ങിയതെന്നും സൂചനയുണ്ട്. ഇന്ന് വീണ്ടും ചോദ്യം ചെയ്യൽ ആരംഭിച്ചെങ്കിലും അനുകൂല നിലപാടുകളല്ല ചിദംബരം സ്വീകരിക്കുന്നതെന്നാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന സൂചന.
അതേസമയം ഇന്ന് കോടതിയിൽ ഹാജരാക്കുന്നതിനു മുൻപ് ചിംബരത്തിൽ നിന്നും ലഭിക്കേണ്ട വിവരങ്ങൾ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് സിബിഐ. സിബിഐ ഡയറക്ടര്‍ ആര്‍കെ ശുക്ല ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്യലിനു നേതൃത്വം നൽകുമെന്നാണ് അറിവ്. അതേസമയം രാഷ്ട്രീയ പകപോക്കലിന് ചിദംബരത്തെ വിട്ടുനല്‍കില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി.
ചിദംബരത്തെ മാനസിക സമ്മർദത്തിലാക്കാൻ അരണ്ട വെളിച്ചത്തിൽ ചോദ്യം ചെയ്യൽ നടക്കുന്നതായും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശാസ്ത്രീയമായ ചോദ്യം ചെയ്യലിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമാണ് ഇന്നലെ ചിദംബരത്തെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: