ജയ്പുർ: രാജ്യത്തെ നടുക്കി വീണ്ടും കണ്ണില്ലാത്ത ക്രൂരത. എട്ട് മാസം പ്രായമായ യുവതിയെ ആറ് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. പീഡനത്തെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചു. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്. കഴിഞ്ഞ മാസം 13ന് നടന്ന സംഭവം പ്രതികൾ പിടിയിലായതോടെയാണ് പുറത്തായത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായതിന്റെ മനോവിഷമത്തിൽ കാമുകൻ ആത്മഹത്യ ചെയ്തു.
ബൻസ്വാര ടൗണിൽ നിന്ന് രാത്രി 10ഓടെ കാമുകനൊപ്പം ഗ്രാമത്തിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു പെണ്‍കുട്ടി. യാത്രയ്ക്കിടെ സുനിൽ ചർപോത, വികാസ്, ജിതേന്ദ്ര എന്നിവർ ഇവരെ തടഞ്ഞു. ചോദ്യം ചെയ്യലിനിടെ ഇരുമ്പ് വടികൊണ്ട് കാമുകനെ ഇവർ മർദ്ദിച്ചു. ഇവർ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. യുവാവിന് ബോധം നഷ്ടമായതോടെ സമീപത്തെ ആളൊഴിഞ്ഞ സ്റ്റാൻഡിലെത്തിച്ച് പെണ്‍കുട്ടിയെ പ്രതികൾ ബലാത്സംഗം ചെയ്തു. ഇവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോയ യുവതിയെ അവിടെ എത്തിയ പ്രതികളുടെ സുഹൃത്തുക്കളായ നരേഷ് ഗുർജർ, വിജയ് എന്നിവർ ബലാത്സംഗം ചെയ്തു.
അവശയായ പെണ്‍കുട്ടിയെ സുനിൽ ചർപോത, വികാസ്, ജിതേന്ദ്ര എന്നിവർ വീണ്ടും ബലാത്സംഗം ചെയ്തു. യുവതിയെ പിറ്റേദിവസം വഴിവക്കിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. യുവതിയെ രക്ഷിക്കാൻ സാധിക്കാത്തതിലുള്ള മനോവിഷമത്തിൽ പീഡനം നടന്ന പ്രദേശത്ത് യുവാവ് തൂങ്ങിമരിച്ചു.
യുവാവിന്റെ മരണത്തിൽ അന്വേഷണം നടത്തിയതോടെയാണ് പീഡന വിവരം പൊലീസ് അറിയുന്നത്. ആശുപത്രിയിൽ ചികിത്സ തേടിയ പെണ്‍കുട്ടി ഭയം മൂലം പോലീസിൽ പരാതി നൽകിയിരുന്നില്ല. യുവാവിനെ നിയമപരമായി വിവാഹം ചെയ്യാതിരുന്നതാണ് പരാതി നൽകുന്നതിൽ നിന്നും യുവതിയെ പിന്തിരിപ്പിച്ചത്.
യുവാവിന്റെ ഫോണ്‍ പ്രതികളിലൊരാളായ ജിതേന്ദ്രൻ മോഷ്ടിച്ചിരുന്നു. ഇത് ഇയാൾ ഭാര്യയെ ഏൽപ്പിച്ചിരുന്നു. ഈ ഫോണ്‍ കഴിഞ്ഞ ദിവസം ഓണ്‍ ചെയ്തതാണ് പ്രതികളെ കണ്ടെത്താൻ പൊലീസിന് സഹായകമായത്. പ്രദേശത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി പൊലീസിന്റെ നിർദേശപ്രകാരം പരാതി നൽകുകയായിരുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: