ന്യൂഡെൽഹി: രാജ്യത്തെത്തിയ തീവ്രവാദികളിലെ മലയാളി സാനിധ്യം കേരളത്തിലും ഭീതി പരത്തുന്നു. ലഷ്കർ-ഇ തൊയിബയിൽപെട്ട ഭീകരരാണ് കോയമ്പത്തൂരിൽ എത്തിയതായി കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോകൾക്ക് വിവരം ലഭിച്ചത്. ഇതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്. വേളാങ്കണി ഉൾപ്പടെയുള്ള ആരാധനാലയങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. ഭീകര സംഘത്തിലുള്ള മലയാളിയെ കേന്ദ്രീകരിച്ചും തിരച്ചിൽ ഊർജിതമാണ്. തൃശൂർ സ്വദേശി അബ്ദുൾ ഖാദറാണ് ഇവരിലെ മലയാളിയെന്നാണ് സൂചന.
നേരത്തെ ഐഎസ് ഉൾപ്പെടെയുള്ള ഭീകര സംഘടനകൾ ഫോർട്ട്കൊച്ചി ബീച്ചിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. സംഘത്തിൽ മലയാളി ഉണ്ടെന്ന വിവരം പുറത്തു വന്നതോടെ സംസ്ഥാനവും അതീവ ജാഗ്രതയിലാണ്. ഭീകരർക്ക് യാത്രാ സഹായം ഉൾപ്പടെ ഒരുക്കിയത് തൃശൂർ സ്വദേശിയാണെന്നാണ് വിവരം. സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. എഡിജിപിയുടെ നേതൃത്വത്തിൽ 2000 പൊലീസുകാരെയാണ് കോയമ്പത്തൂരിൽ മാത്രം വിന്യസിച്ചിരിക്കുന്നത്.
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: