കൊച്ചി: മാധ്യമ പ്രവർത്തകന്‍റെ മരണത്തിനിടയാക്കിയ കാർ അപകടത്തിൽ ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തി പൊലീസ്. ഉന്നത ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുമായി വഫയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഭർത്താവിനും മക്കൾക്കുമൊപ്പം ഗൾഫിലായിരുന്നു ഇവർ. എന്നാൽ അടുത്ത കാലത്ത് ഭർത്താവുമായി പിരിഞ്ഞു. ഇതിനു ശേഷമാണ് നാട്ടിലെത്തിയത്. ഫെയ്സ് ബുക്കിലൂടെ ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കുന്നത് ഇവരുടെ ഹോബിയായിരുന്നുവത്രേ.
ദുബായിൽ മോഡലിങ് രംഗത്ത് സജീവമായിരുന്ന വഫ ശ്രീറാമുമായി അടുക്കുന്നത് മൂന്നാർ നടപടികളിൽ തുടങ്ങിയ ആരാധനയിലൂടെയാണത്രേ. ഒന്നര വർഷത്തോളമായി ശ്രീറാമുമായി അടുത്ത ബന്ധമുണ്ടെന്നും ഇവർ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രീറാമിന്‍റെ സുഹൃത്ത് എന്ന ലേബലിൽ ഒട്ടേറെ ഐഎഎസ് ഉദ്യോഗസ്ഥരെ പരിചയപ്പെട്ടിട്ടുണ്ടത്രേ.
എന്നാൽ ഈ ഉന്നത ബന്ധങ്ങൾ ഇവർ എന്തിനാണ് ഉപയോഗിച്ചതെന്നത് വ്യക്തമല്ല. ഭർത്താവുമായി പിരിഞ്ഞ ശേഷമ മക്കളുമായി പട്ടം മരപ്പാലത്താണ് ഇവരുടെ താമസം. കൊല്ലം ജില്ലാ അതിർത്തിയായ നാവായിക്കുളത്താണ് കുടുംബവീട്. ഇവിടുത്തെ വിലാസത്തിലാണ് അപകടത്തിൽപെട്ട കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മദ്യലഹരിയിൽ കാർ ഓടിക്കേണ്ടെന്ന് താൻ ശ്രീറാമിനോട് പറഞ്ഞിരുന്നതായും വഫ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: