കമ്പം(തമിഴ്നാട്): കോട്ടയം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി തമിഴ്നാട് പൊലീസ്.
കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായ വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ജോര്‍ജ് പി. സ്‌ക്കറിയ (60), ഭാര്യ മേഴ്‌സി (58), മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്.
ഇവരെ കാണാനില്ലെന്ന് കാട്ടി ബന്ധു വാകത്താനം പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് കമ്പത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബമായി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കമ്പത്തിന് സമീപം കമ്പം- കമ്പംമെട്ട് പ്രധാന പാതയോട് ചേർന്നുള്ള കൃഷിയിടത്തിലാണ് കാർ നിർത്തിയ നിലയിൽ കണ്ടെത്തിയത്. കാറിന്‍റെ ഡ്രൈവിങ് സീറ്റിലും മുന്‍ സീറ്റിലുമാണ് ജോര്‍ജിന്‍റെയും, മകന്‍ അഖിലിന്‍റെയും മൃതദേഹം കണ്ടെത്തിയത്. മേഴ്‌സിയുടെ മൃതദ്ദേഹം പിന്‍സീറ്റില്‍ വിന്‍ഡോ ഗ്ലാസില്‍ മുഖം ചേര്‍ത്തുവച്ച നിലയിലായിരുന്നു.
നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ തമിഴ്നാട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ കാറിനു സമീപത്തുനിന്ന് ഇവര്‍ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്‍റെയും, കീടനാശിനിയുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തി. കാറിനുള്ളില്‍ രക്തം ഛര്‍ദ്ദിച്ചതിന്‍റെ ലക്ഷണങ്ങളുമുണ്ട്.
കര്‍ഷകനായിരുന്ന ജോര്‍ജിന് ബാങ്കിലും, അല്ലാതെയുമായി രണ്ടര കോടിയോളം രൂപ ബാധ്യതയുള്ളതായാണ് ലഭിക്കുന്ന വിവരം. മകനായ അഖില്‍ ചെറുകിട വസ്ത്ര വ്യാപാരം നടത്തുന്നുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്ന തുഛമായ വരുമാനമാണ് ജീവിതമാര്‍ഗം. മറ്റൊരു മകന്‍ മുമ്പ് തോട്ടില്‍ വീണ് മരണപെട്ടിരുന്നു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: