ഇടുക്കി: മലയോര ഹൈവേ നിർമാണത്തിന്‍റെ മറവിൽ അയ്യപ്പൻകോവിൽ മേരികുളത്ത് വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം നടത്തിയ പ്രതി തൃശൂർ പൊലീസിന്‍റെ പിടിയിൽ. ജനുവരി 30നാണ് മേരികുളത്ത് ഏഴോളം വ്യാപാര സ്ഥാപനങ്ങളിലും സ്കൂളിന്‍റെ പാചകപ്പുരയിലും കയറിയത്. ഇതിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പണം അടക്കം മോഷണം പോയിരുന്നു.
സിസി ടിവി ക്യാമറകളുടെ ഡിവിആർ അടക്കം മോഷ്ടിച്ചു കടന്ന സംഭവത്തിൽ നാളിതുവരെ പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. കേസിൽ അന്വേഷണം വഴിമുട്ടി നിൽക്കെയാണ് പ്രതി സതീഷെന്ന അലിയാസ് റഫീഖ് മറ്റൊരു കേസിൽ പൊലീസ് പിടിയിലാകുന്നത്.
ഈ കേസിലെ ചോദ്യം ചെയ്യലിലാണ് മേരികുളത്തെ മോഷണവും പുറത്ത് വരുന്നത്. തുടർന്ന് ഉപ്പുതറ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തി. തൃശൂർ പുളിക്കപ്പറമ്പിൽ സതീഷ് മോഹനൻ മുസ്ലീം യുവതിയെ വിവാഹം കഴിച്ചതോടെയാണ് അലിയാസ് റഫീഖ് എന്ന പേര് സ്വീകരിച്ചത്.
മാവേലിക്കരയിൽ ഷെഫീഖ് മാൻസിലിലാണ് ഇപ്പോൾ താമസം. മേരികുളത്തിന് പുറമേ പലയിടങ്ങളിലും പ്രതി സമാനമായി മോഷണം നടത്തിയിട്ടുണ്ട്. മേരികുളത്ത് വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് പൊളിക്കാൻ പിക്കാസാണ് ഉപയോഗിച്ചത്.
മോഷണത്തിന് ശേഷം കാട്ടിൽ ഒളിപ്പിച്ച പിക്കാസും ക്യാമറയുടെ ഡിവി ആറും പൊലീസ് തെളിവെടുപ്പിനിടെ കണ്ടെടുത്തു. 30 ന് കൊട്ടാരക്കരയിൽ നിന്നും ബസിൽ മുണ്ടക്കയത്ത് ഇറങ്ങി അവിടെ നിന്നുമാണ് പിക്കാസ് വാങ്ങിയത്.
രാത്രി 8.30 ഓടെ മേരികുളത്ത് എത്തിയ പ്രതി സ്കൂൾ പാചക്കപ്പുരയുടെ പൂട്ട് തകർത്ത് അവിടെ വിശ്രമിച്ചു. അവിടെ വെച്ച് കൈയ്യിൽ കരുതിയ ഭക്ഷണവും കഴിച്ച ശേഷം അർദ്ധരാത്രി കഴിഞ്ഞാണ് മോഷണം നടത്തിയത്.
നിരവധി സ്ഥലത്ത് മോഷണം നടത്തിയ പ്രതി പൂട്ട് പൊളിക്കാൻ ഉപയോഗിക്കുന്ന ആയുധം സമീപത്ത് തന്നെ ഉപേക്ഷിക്കുന്നതാണ് രീതി. മലയോര ഹൈവേ നിർമാണം നടന്നു കൊണ്ടിരുന്നതിനാൽ മോഷണ വിവരം സമീപവാസികൾ അറിഞ്ഞതുമില്ല.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് മാത്രം അഞ്ച് മരണം
കോട്ടയം: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. വൈക്കം വേമ്പനാട്ട് കായലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദന്‍ (58) ആണ് മരിച്ചത്. ശക്തമായ കാറ്റില്‍ വള്ളം മറിഞ്ഞാണ് അപകടം. മൃതദേഹം വൈക്കം താലുക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വൈകിട്ട് അഞ്ചിനായിരുന്നു അപകടം. കനത്ത മഴയില്‍ ഇന്ന് മാത്രം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി.
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് വീണ് യുവാവ് മരിച്ചു. ആലപ്പുഴ ചിറയില്‍ കുളങ്ങര ധര്‍മ്മപാലന്‍റെ മകന്‍ അരവിന്ദ് ആണ് മരിച്ചത്. തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്.
എറണാകുളം വേങ്ങൂരില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി തോട്ടില്‍ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്‍റെ മകന്‍ എല്‍ദോസ് ആണ് മരിച്ചത്. കാഞ്ഞങ്ങാട് കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങിമരിച്ചു. അരയി വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകന്‍ സിനാന്‍ ആണ് മരിച്ചത്.
കോട്ടയം ഇടമറുകില്‍ ഉരുള്‍പൊട്ടി ഏഴ് വീട് തകര്‍ന്നു. കൊച്ചിയില്‍ മേഘ വിസ്‌ഫോടനമെന്ന് സംശയം. കളമശേരിയില്‍ നാഞ്ഞൂറോളം വീടുകളില്‍ വെള്ളം കയറി. നഗരപ്രദേശങ്ങളും ഇന്‍ഫോപാര്‍ക്കും മുങ്ങി.
വീടുകളില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടായത്. വെള്ളം കയറി ദേശീയ പാതയിലടക്കം ഗതാഗത തടസ്സമുണ്ടായി. കൊച്ചിയില്‍ ഒന്നരമണിക്കൂറില്‍ 98 മി.മീ മഴയാണ് പെയ്തത്. മേഘ വിസ്‌ഫോടനമാകാമെന്നാണ് കുസാറ്റിലെ ശാസ്ത്രജ്ഞരുടെയ വിലയിരുത്തല്‍.
കാലവര്‍ഷക്കാറ്റ് ശക്തമായതോടെ തെക്കന്‍, മധ്യ കേരളത്തില്‍ മഴ കനക്കും. കോട്ടയത്തും എറണാകുളത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Post A Comment: