www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപിയെ ഫ്ലാറ്റിലെത്തിച്ചത് ഹണി ട്രാപ്പിൽ കുടുക്കി; യുവതി അറസ്റ്റിൽ

കേസിൽ ബംഗ്ലാദേശ് സ്വദേശിനിയായ ശിലന്തി റഹ്‌മാൻ എന്ന യുവതിയാണ് അറസ്റ്റിലായത്.
Share it:



ന്യൂഡൽഹി: ബംഗ്ലാദേശ് എം.പി. അൻവാറുൾ അസീം അനാർ കൊല്ലപ്പെട്ടത് ഹണി ട്രാപ്പിൽ അകപ്പെട്ടെന്ന് വിവരം. കൊൽക്കത്തയിലാണ് എംപി കൊല്ലപ്പെട്ടത്. കേസിൽ ബംഗ്ലാദേശ് സ്വദേശിനിയായ ശിലന്തി റഹ്‌മാൻ എന്ന യുവതി അറസ്റ്റിലായതായി പൊലീസിൽ നിന്നും വിവരം ലഭിച്ചതു. കേസിലെ മുഖ്യപ്രതിയുമായ അക്തറുസ്മാന്‍ ഷാഹിന്‍റെ കാമുകിയാണ് ഈ യുവതി.

ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ട വിവര പ്രകാരം എം.പിയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതായി കരുതുന്ന അക്തറുസ്മാന്‍ ബംഗ്ലാദേശ് വംശജനായ യു.എസ് പൗരനാണ്. ഇയാളുടെ കൊല്‍ക്കത്ത ന്യൂടൗണ്‍ ഏരിയയിലുള്ള വാടകവീട്ടിലാണ് എം.പി കൊല്ലപ്പെട്ടത്. അന്‍വാറുള്‍ കൊല്ലപ്പെടുമ്പോള്‍ ശിലാന്തിയും കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നു.  

ഇവര്‍ മേയ് 15നാണ് ധാക്കയിലേക്ക് മടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. വാടകകൊലയാളിയ്‌ക്കൊപ്പമാണ് ഇവര്‍ മടങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്. അന്‍വാറുല്‍ അസിമിനെ ബംഗ്ലാദേശില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിക്കാന്‍ ശിലാന്തിയെ ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

ഫ്ളാറ്റില്‍ നിന്ന് ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും രണ്ട് വലിയ പെട്ടികളുമായി മടങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

സംഭവത്തില്‍ ഒരാളെ ബംഗാള്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് (സിഐഡി) അറസ്റ്റ് ചെയ്തിരുന്നു. ബംഗ്ലാദേശ് ഖുല്‍ന ജില്ലയിലെ ബരക്പൂര്‍ സ്വദേശിയായ വാടകക്കൊലയാളിയാണ് അറസ്റ്റിലായതെന്നാണ് വിവരം. 

മുംബയില്‍ അനധികൃതമായി താമസിച്ചുവരികയായിരുന്നു പ്രതി. അന്‍വറുള്ളിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് കരുതുന്ന അക്തറുസ്മാന്‍റെ നിര്‍ദേശപ്രകാരമാണ് പ്രതി രണ്ടുമാസം മുമ്പ് കൊല്‍ക്കത്തയില്‍ നിന്ന് മുംബയിലെത്തിയത്. 

വിമാനത്താവളത്തിന് സമീപമുള്ള ഒരു ഹോട്ടലിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. അന്‍വറുള്ളിനെ വധിക്കാന്‍ അഞ്ച് കോടി രൂപയുടെ ക്വട്ടേഷനാണ് അക്തറുസ്മാന്‍ കൊലയാളികള്‍ക്ക് നല്‍കിയത്. ഇതിന്‍റെ ഒരു വിഹിതം അറസ്റ്റിലായ കൊലയാളിക്ക് കൈമാറിയിരുന്നതായും സിഐഡി അറിയിച്ചു.

കൊല്ലപ്പെട്ട എംപിയുടെ അടുത്ത സുഹൃത്തായിരുന്നു അക്തറുസ്മാന്‍. ഇവര്‍ ചേര്‍ന്ന് സ്വര്‍ണക്കടത്ത് നടത്തിയിരുന്നതായി ചില ബംഗ്ലാദേശ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവാമി ലീഗ് പാര്‍ട്ടിയംഗമാണ് കൊല്ലപ്പെട്ട അന്‍വറുള്‍ അസിം അനാര്‍. 

മേയ് 13 മുതലാണ് കൊല്‍ക്കത്തയില്‍ നിന്ന് അന്‍വറുള്ളിനെ കാണാതായത്. ഇദ്ദേഹം കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്മാന്‍ ഖാന്‍ ആണ് പുറത്തുവിട്ടത്.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6 

Share it:

National

Post A Comment: