ലക്‌നൗ: ഉയിർത്തെഴുന്നേൽക്കുമെന്ന് വിശ്വസിച്ച് പാമ്പ് കടിയേറ്റ് മരിച്ച യുവാവിന്‍റെ മൃതദേഹം രണ്ട് ദിവസം ഗംഗാ നദിയിൽ കെട്ടിയിട്ടു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. പിന്നീട് ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിച്ചു.
20 വയസുകാരനായ മോഹിത് കുമാറാണ് മരിച്ചത്. ഏപ്രില്‍ 26ന് വയലില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇയാളെ പാമ്പുകടിച്ചത്. മോഹിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഗംഗയില്‍ മൃതദേഹം കെട്ടിയിട്ടാല്‍ ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി ബന്ധുക്കള്‍ മൃതദേഹം 48 മണിക്കൂറോളം ഗംഗയില്‍ കെട്ടിയിട്ടു. രണ്ട് ദിവസം കഴിഞ്ഞിട്ടും ഉയിര്‍ത്തെഴുന്നേല്‍ക്കില്ലെന്ന് ബോധ്യമായതോടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: