കോട്ടയം: മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു സി. അഭയക്കൊലക്കേസ്. 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്‍റിലെ കിണറ്റിൽ സി. അഭയയുടെ മൃതദേഹം കാണപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ അഭയ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നായിരുന്നു കണ്ടെത്തൽ. ഇതിനു പിന്നാലെ വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സിബിഐ കേസിൽ കുറ്റകൃത്യം തെളിയിക്കുന്നത്.
1993 മാർച്ച് 29നാണ് കേസ് ഹൈക്കോടതി അഭയ ആക്ഷൻ കൗൺസിലിന്റെ ഹർജിയെ തുടർന്ന് സിബിഐക്ക് കൈമാറുന്നത്. 1999 ജൂലൈ 12ന് സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. അതേസമയം കേസിൽ ഫാ. തോമസ് കോട്ടൂരും സി. സെഫിയും കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ അഭയകൊല്ലപ്പെട്ട രാത്രിയിൽ കോട്ടയം പയസ് ടെൻത് കോൺവന്‍റിൽ നടന്ന സംഭവങ്ങളിലെ ദുരൂഹത കൂടിയാണ് ചുരുൾ അഴിയുന്നത്.
നാളെ ശിക്ഷാ വിധിയോടെ മാത്രമേ അന്ന് രാത്രിയിൽ നടന്ന സംഭവങ്ങളെ കുറിച്ച് വ്യക്ത കൈവരുകയുള്ളു. എന്നാൽ അഭയയുടെ മരണവുമായി അന്ന് രാത്രിയിൽ കോൺവെന്‍റിൽ നടന്ന സംഭവങ്ങൾക്ക് ബന്ധമുണ്ടെന്നത് കോടതിക്ക് ബോധ്യമായിരിക്കുകയാണ്. കേസിലെ മുഖ്യ ദൃക്സാക്ഷി കൂടിയായ അടക്കാ രാജുവിന്‍റെ മൊഴിയും ഇതിൽ നിർണായകമായി.
പയസ് ടെൻത് കോൺവെന്‍റിലെ മൂന്നാം നിലയിലായിരുന്നു അഭയ താമസിച്ചിരുന്നത്. ഇതേ ഹോസ്റ്റലിലെ താമസക്കാരിയായിരുന്നു സി. സെഫി. രാത്രിയിൽ വെള്ളം എടുക്കാനായി അടുക്കളയിലേക്ക് പോയ അഭയയെ പിന്നീട് കാണാതാവുകയായിരുന്നു. രാത്രിയിൽ കാണാൻപാടില്ലാത്ത കാര്യം അഭയ കണ്ടെന്നും ഇതിനെ തുടർന്നാണ് കൊലപാതകമെന്നുമാണ് പ്രോസിക്യൂഷൻ വാദം. ഫാ. കോട്ടൂരിനെയും സി. സെഫിയെയും അഭയ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടെന്നാണ് കണ്ടെത്തൽ. കൊലപ്പെടുത്തിയ ശേഷം അഭയയെ കിണറ്റിൽ തള്ളുകയായിരുന്നു. കേസിൽ നാളെ ശിക്ഷാ വിധി വരുന്നതോടെ കൊലപാതകം സംബന്ധിച്ച ചുരുൾ അഴിയും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
Post A Comment: