ചെന്നൈ: ഭാവി വരനൊപ്പം ഹോട്ടൽ മുറിയിൽ കഴിഞ്ഞിരുന്ന നടിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. തമിഴ് സീരിയൽ നടിയും അവതാരികയുമായ വി.ജെ. ചിത്ര (29) യെയാണ് കഴിഞ്ഞ ദിവസം ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. പ്രതിശ്രുത വരൻ ഹേമന്ദിനൊപ്പമായിരുന്നു ചിത്ര ഹോട്ടൽ മുറിയിൽ കഴിഞ്ഞിരുന്നത്.
അതേസമയം മൃതദേഹത്തില്‍ മുഖത്ത് വലതുഭാഗത്തും കൈയ്യിലും കണ്ട മുറിപ്പാടുകളും സംശയമുണര്‍ത്തുന്നതാണെന്ന് പൊലീസ് പറയുന്നു. ഇത് എങ്ങനെ സംഭവിച്ചതാണെന്ന് വ്യക്തമല്ല. ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ അതില്‍ വ്യക്തതയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. സാമൂഹികമാധ്യമങ്ങളില്‍ സജീവമായ ചിത്ര മരിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പും പോസ്റ്റുകളിട്ടിരുന്നു. അവസാനം കാണുമ്പോഴും സന്തോഷവതിയായിരുന്നെന്നാണ് അടുത്ത സുഹൃത്തുക്കളും പറയുന്നത്.
ചിത്ര ജീവനൊടുക്കിയെന്ന് വിശ്വസിക്കാനാവില്ലെന്നാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ബന്ധുക്കളുമൊക്കെ ഒരേസ്വരത്തില്‍ പറയുന്നത്. നടിയുടെ മരണത്തില്‍ ആരാധകര്‍ സാമൂഹികമാധ്യമങ്ങളില്‍ സംശയങ്ങളുന്നയിക്കുന്നുണ്ട്. മകളുടെ മരണത്തില്‍ സംശയമുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ചിത്രയുടെ മാതാപിതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. മകള്‍ മനോധൈര്യമുള്ളവളാണെന്ന് ചിത്രയുടെ അമ്മ പറയുന്നു. മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ പൊലീസില്‍ പരാതിനല്‍കി. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന ഹേമന്ദ് സംശയനിഴലിലാണ്.
മരിക്കുന്നതിനുമുമ്പ് ചിത്രയും ഹേമന്ദും തമ്മില്‍ വാക് തര്‍ക്കമുണ്ടായതായി പറയപ്പെടുന്നുണ്ട്. അതേസമയം, ഷൂട്ടിങ് കഴിഞ്ഞ് അസ്വസ്ഥയായാണ് ചിത്ര മുറിയില്‍ തിരിച്ചെത്തിയതെന്നാണ് ഹേമന്ദ് മൊഴി നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഇയാളെ പൊലീസ് ചോദ്യംചെയ്തുവരുകയാണ്. ചിത്രയും ഹേമന്ദും ഹോട്ടലില്‍ എത്തിയതു മുതലുള്ള സിസി ടിവി. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
സംഭവദിവസം രാത്രിയിലെ ദൃശ്യങ്ങള്‍ പ്രത്യേകമായി പരിശോധിക്കും. രാത്രിയില്‍ ജോലിയിലുണ്ടായിരുന്ന ഹോട്ടല്‍ ജീവനക്കാരെയും ചോദ്യം ചെയ്തുവരുകയാണ്. ആത്മഹത്യയെന്ന നിഗമനത്തിലാണ് ആദ്യമെത്തിയതെങ്കിലും മരണകാരണം വ്യക്തമല്ലാത്തതിനാല്‍ അന്വേഷണം മറ്റു ദിശകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
ചിത്രയുടെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ഫോണില്‍നിന്ന് അന്വേഷണത്തില്‍ വഴിത്തിരിവായേക്കാവുന്ന സൂചനകള്‍ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. സീരിയൽ ഷൂട്ടിങ്ങിനായി നാല് ദിവസം മുമ്പാണ് ഹോട്ടലിൽ ഇവർ മുറിയെടുത്തത്. ഇവിപി ഫിലിം സിറ്റിൽ നിന്നും ഷൂട്ടിങ് കഴിഞ്ഞ് നടി ചിത്രയും ഹേമന്ദും ഒൻപതിന് പുലർച്ചെ 2.30ഓടെയാണ് ഹോട്ടലിലെത്തിയത്. പിന്നീട് ചിത്രയെ മുറിയിൽ നിന്നും പുറത്തേക്ക് കാണാതയതോടെ ഒൻപതിന് രാവിലെ ഹോട്ടൽ ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ആത്മഹത്യ നിലയിൽ കണ്ടെത്തിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
Post A Comment: