വൈറലുണ്ടാക്കാൻ എന്ത് സാഹസത്തിനും തയാറാകുന്നവരാണ് യൂടൂബർമാരിൽ ചിലർ. ലക്ഷങ്ങൾ വിലമതിക്കുന്ന കാർ കത്തിച്ചു ദൃശ്യം പകർത്തിയ യുടൂബറുടെ വാർത്ത പുറത്തു വന്നിട്ട് അധികമായിട്ടില്ല. എന്നാൽ റഷ്യയിൽ നിന്നും പുറത്തു വരുന്ന ഒരു വാർത്ത അൽപ്പം ഞെട്ടിക്കുന്നതാണ്. യുടൂബിൽ വൈറൽ വീഡിയോ ഉണ്ടാക്കാൻ ഗർഭിണിയായ സ്വന്തം കാമുകിയെ കൊലക്കുകൊടുക്കുകയായിരുന്നു ഒരു യുവാവ്. റഷ്യയിലെ പ്രമുഖ യൂട്യൂബറായ സ്റ്റാസ് റീഫലി എന്ന മുപ്പതുകാരനാണ് കൊടുംക്രൂരത ചെയ്തത്.
ക്രൂര സ്വഭാവമുള്ള വീഡിയോകൾ അപ് ലോഡ് ചെയ്യുമെന്ന് പരസ്യം ചെയ്ത് പണം സ്വീകരിച്ച് യൂട്യൂബ് ലൈവിൽ എത്തുന്നതാണ് ഇയാളുടെ രീതി. കാമുകിയെ നഗ്നയാക്കി വീടിന് പുറത്തുനിർത്തിയാൽ ആയിരം ഡോളർ നൽകാമെന്ന് ഒരു കാഴ്ചക്കാരൻ ഇയാൾക്ക് വാഗ്ദാനം നൽകിയിരുന്നു. ഇതനുസരിച്ചാണ് ഇയാൾ യുവതിയെ പുറത്തു നിർത്തിയത്. ലൈവ് സ്ട്രീമിങ്ങിനിടയിൽ 28 കാരിയായ കാമുകി വാലന്റീനയെ സ്റ്റാസ് നിർബന്ധിച്ച് പുറത്തു കൊടുംതണുപ്പിൽ കൊണ്ടുപോയി നിർത്തുകയായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് യുവതിയെ ഇയാൾ പുറത്ത് ഉപേക്ഷിച്ചത്.
കാഴ്ചക്കാരെ തൃപ്തിപ്പെടുത്താൻ കാമുകിയ ക്രൂരമായി മർദ്ദിച്ചതിന് ശേഷമാണ് ഇയാൾ വീടിന് പുറത്താക്കിയത്. തണുപ്പ് സഹിക്കാൻ കഴിയുന്നില്ലെന്ന് യുവതി വിളിച്ചു പറയുകയും ചെയ്തിരുന്നു. പതിനഞ്ചു മിനുട്ടോളം വാലന്റീനയ്ക്ക് കൊടും തണുപ്പിൽ നിൽക്കേണ്ടി വന്നു. പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ സ്റ്റാസ് യുവതിയെ അകത്തേക്ക് കൊണ്ടുപോയി. വാലന്റീന ശ്വാസമെടുക്കുന്നില്ലെന്നും പൾസ് ഇല്ലെന്നുമെല്ലാം ഇയാൾ ലൈവിനിടയിൽ വിളിച്ചു പറയുന്നുണ്ട്. യുവതി മരിച്ച് രണ്ട് മണിക്കൂറോളം ലൈവ് തുടർന്നതായാണ് റിപ്പോർട്ടുകൾ. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ യൂട്യൂബ് പിന്നീട് നീക്കം ചെയ്തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: