അമരാവതി: ക്ലാസ് മുറിയിൽ വച്ച് വിവാഹം കഴിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തു വരികയും ചെയ്‌ത സംഭവത്തിൽ പെൺകുട്ടിയെ വീട്ടുകാരും പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ഡ്രിയിലെ സ്കൂളിലാണ് പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ക്ലാസ്മുറിയിൽ വച്ച് താലികെട്ടിയത്. സംഭവത്തിന്‍റെ വീഡിയോ സഹപാഠികൾ തന്നെയാണ് ചിത്രീകരിച്ചത്. സംഭവം വിവാദമായതോടെ വിവാഹം കഴിച്ച വിദ്യാർഥികളെയും കൂട്ടുകാരെയും സ്‌കൂളിൽ നിന്നും പുറത്താക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് പെൺകുട്ടിയെ വീട്ടുകാരും പുറത്താക്കിയത്. എന്നാൽ ഇവർ രണ്ട് പേർക്കും പ്രായപൂർത്തി ആയിട്ടില്ലാത്തതിനാൽ വിവാഹം നിയമപരമായി സാധുവാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വീട്ടുകാർ പുറത്താക്കിയതോടെ പെൺകുട്ടിക്ക് ആന്ധ്രപ്രദേശ് മഹിളാ കമ്മിഷൻ അഭയം നൽകി. കൗൺസിലിങ്ങിനായി പെൺകുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ആൺകുട്ടിയുടെ കുടുംബവുമായും കമ്മിഷൻ അംഗങ്ങൾ സംസാരിച്ചു.
നവംബർ ആദ്യവാരമാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടുകാരെ കാണിക്കാനായിരുന്നു താലികെട്ട്. ആളൊഴിഞ്ഞ ക്ലാസ് മുറിയിലായിരുന്നു വിവാഹം. ആരെങ്കിലും വരുന്നതിന് മുൻപ് വേഗം താലികെട്ടാൻ വിഡിയോ പകർത്തിയ സുഹൃത്ത് ഉപദേശിക്കുന്നതും കേൾക്കാം. നെറ്റിയിൽ സിന്ദൂരം അണിയിക്കാനും പെൺകുട്ടി പറയുന്നുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2
Post A Comment: