ഇടുക്കി: അർധരാത്രിയിൽ വെടിയേറ്റ് തൊഴിലാളി മരിച്ചു. ചക്കുപള്ളം മാങ്കവലയിലാണ് സംഭവം ഉണ്ടായത്. പൊൻകുന്നം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വടക്കേ എസ്റ്റേറ്റിലാണ് വെടിവെപ്പ് നടന്നത്. മരിച്ചത് അന്യസംസ്ഥാന തൊഴിലാളി ആണെന്നാണ് പ്രാഥമിക നിഗമനം. എസ്റ്റേറ്റ് മാനേജർ അനൂപിനെ വണ്ടൻമേട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ഉപയോഗിച്ച തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
തോട്ടത്തിൽ നിന്നും വ്യാപകമായി തടി മോഷണം പോകുന്നതിനാൽ അനൂപും സംഘവും കാവൽ ഇരിക്കുകയായിരുന്നു. ഈ സമയം ഏലക്കാട്ടിൽ അതിക്രമിച്ചുകയറി ഏലക്ക മോഷ്ടിക്കുവാൻ വേണ്ടി എത്തിയ അന്യസംസ്ഥാന തൊഴിലാളികളുമായി വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് വെടിവെക്കുകയായിരുന്നു.
എന്നാൽ ആരാണ് വെടിവച്ചെതെന്ന കാര്യത്തിൽ വ്യക്തതയില്ല. വണ്ടന്മേട് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു. മരണപ്പെട്ട ആളുടെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രക്ഷപ്പെട്ട ഒരാൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ നടത്തുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: