ലണ്ടൻ: അടിയന്തിര ഉപയോഗത്തിന് അമേരിക്കൻ മരുന്നു കമ്പനിയായ ഫൈസർ- ബയോടെക്കിന്‍റെ കോവിഡ് വാക്‌സിൻ ഉപയോഗിക്കാൻ ബ്രിട്ടണിൽ അനുമതി. പാശ്ചാത്യ രാജ്യങ്ങളിൽ കോവിഡ് വാക്‌സിൻ ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ രാജ്യമാണ് ബ്രിട്ടൺ. അടുത്തയാഴ്ച്ച മുതൽ വിതരണം തുടങ്ങാനാണ് ലക്ഷ്യം.
പത്തുദിവസത്തിനുള്ളിൽ ഫൈസർ/ബയോൻടെക് വാക്‌സിൻ ബ്രിട്ടനിൽ വിതരണത്തിന് എത്തിക്കുമെന്ന് എൻഎച്ച്എസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ബ്രിട്ടിഷ് മാധ്യമമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് വാക്‌സിന്‍ വിതരണത്തിനായി ഒരുങ്ങാന്‍ ആശുപത്രികൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്. മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ)യുടെ ശുപാർശയാണ് സർക്കാർ അംഗീകരിച്ചത്.
മുൻഗണനാ പട്ടികയിലുള്ളവരിൽ ആർക്ക് ആദ്യം വാക്‌സിൻ നൽകണമെന്നത് സംബന്ധിച്ച് വാക്സിൻ കമ്മിറ്റി തീരുമാനമെടുക്കും. വാക്സിന്‍റെ അടിയന്തര ഉപയോഗത്തിനുള്ള ബ്രിട്ടന്‍റെ തീരുമാനം ചരിത്രനിമിഷമെന്ന് ഫൈസർ പ്രതികരിച്ചു. വാക്‌സിൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് പരീക്ഷണത്തിൽ നിന്ന് തെളിഞ്ഞതായി ഫൈസർ കഴിഞ്ഞ മാസം ആദ്യം അറിയിച്ചിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2
Post A Comment: