ദുബായ്: അസ്വസ്ഥത പ്രകടിപ്പിക്കുകയും ശർദിക്കുകയും ചെയ്‌ത കുട്ടിയെ പരിശോധിച്ചപ്പോൾ വയറ്റിൽ കല്ലുമാല. ദുബായിൽ താമസിക്കുന്ന ജോർദാനിയൻ സ്വദേശികളായ ഹുദാ ഉമർ മൊസ് ബഹ് ഖാസിം–മാഹിർ ഷെയ്ഖ് യാസിൻ ദമ്പതികളുടെ കുട്ടി സല്‍മയാണ് കല്ലുമാല വിഴുങ്ങിയത്. എട്ട് മണികളുള്ള കല്ലുമാലയാണ് കുട്ടി വിഴുങ്ങിയത്. ഡോക്ടർമാരുടെ സന്ദർഭോചിത ഇടപെടൽ കുട്ടിയുടെ ജീവൻ രക്ഷിച്ചു.
കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നില്ലെങ്കിൽ കുട്ടിയുടെ കുടലിനു പരുക്കേൽക്കുകയും ജീവൻ തന്നെ അപകടത്തിലാകുകയും ചെയ്യുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ഛർദിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞാണ് മാതാപിതാക്കൾ ദുബായിലെ സ്വകാര്യ ആശുപത്രിയെ സമീപിച്ചത്. കുട്ടിയെ പനിയും ബാധിച്ചിരുന്നു.
കുട്ടികളുടെ രോഗവിദഗ്ധരായ ഡോ. മാസൻ യാസർ സാലോം, ഡോ. ഡീമ തർഷ എന്നിവർ നടത്തിയ പരിശോധനയിൽ കുട്ടി കല്ലുമാല വിഴുങ്ങിയതായി കണ്ടെത്തി. തുടർന്ന് രണ്ടു മാസത്തോളം സൽമയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കിടത്തി രണ്ടു ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയാണ് മാല പുറത്തെടുത്തത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: