മുംബൈ: നാല് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം ചാക്കിൽകെട്ടി വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. മുംബൈയിലെ ഒരു പ്രൈവറ്റ് കമ്പനിയിലെ ഡ്രൈവറാണ് അറസ്റ്റിലായത്. സാന്‍റക്രൂസിൽ താമസക്കാരനായ യുവാവ് അന്ധേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയിലെ ജീവനക്കാരനാണ്.
കമ്പനിയിലെ ബസ് ഡ്രൈവറായ ഇയാൾ വാഹനം എപ്പോഴും പാർക്ക് ചെയ്യുന്നത് ഭയന്ദറിലുള്ള സുഭാഷ് ചന്ദ്രബോസ് ഗ്രൗണ്ടിന് സമീപമാണ്. സംഭവം നടക്കുന്ന ദിവസം ഉച്ചയോടെ സമീപത്തെ ചേരിയിലെ കുട്ടികൾ ഈ ബസിനുള്ളിൽ കളിക്കാനെത്തിയിരുന്നു. ഡ്രൈവറും സഹായിയും ഈ സമയം മദ്യപിക്കാൻ പോയിരുന്നു എന്നാണ് പൊലീസ് ഭാഷ്യം.
ഒരു മണിയോടെ മടങ്ങിയെത്തിയ പ്രതി ബസ് സ്റ്റാർട്ട് ചെയ്ത് പുറപ്പെടാനൊരുങ്ങി. ബസ് സ്റ്റാർട്ട് ചെയ്തതും മറ്റു കുട്ടികൾ ചാടിയിറങ്ങിയെങ്കിലും ഇരയായ നാലുവയസുകാരിക്ക് ഇറങ്ങാനായില്ല. ഈ കുട്ടികൾ കരഞ്ഞു ബഹളം വച്ചെങ്കിലും ഡ്രൈവര്‍ അത് കേൾക്കാതെ ബസുമായി പോവുകയായിരുന്നു. തുടർന്ന് ഒഴിഞ്ഞ സ്ഥലത്തെത്തി കുട്ടിയെ പീഡനത്തിനിരയാക്കി. ഇതിനിടെ കുട്ടികൾ നൽകിയ വിവരം അനുസരിച്ച് നാലുവയസുകാരിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു.
പീഡനത്തിനിരയായ കുട്ടി മരിച്ചു എന്നു കരുതി ഇയാൾ ചാക്കിൽ കെട്ടി റോഡരികിൽ ഉപേക്ഷിച്ചിരുന്നു. എന്നാൽ ചാക്കിൽ അനക്കം കണ്ട് പ്രദേശവാസികളായ ആളുകൾ പൊലീസിനെ വിവരം അറിയിച്ച് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തുവെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ കടന്നു കളഞ്ഞ പ്രതിയെ അധികം വൈകാതെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2
Post A Comment: