കട്ടപ്പന: ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച്ച രാത്രി 11 ഓടെ കട്ടപ്പനയ്ക്ക് സമീപം വലിയ തോവാളയിലായിരുന്നു സംഭവം. പണം ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ജാർഖണ്ഡ് ഗോ ജില്ലാ സ്വദേശികളായ ജംഷ് മറാണ്ടി (32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഷുക്ക് ലാലിന്‍റെ ഭാര്യ വാസന്തിക്കും വെട്ടേറ്റിട്ടുണ്ട്. ഇവർ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ഇവർക്കൊപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് ഗോഡ പറയ് യാഹൽ സ്വദേശി സഞ്ജയ് ബാക്‌സി (30)യാണ് കൊല നടത്തിയത്. കൊലപാതകത്തിനു ശേഷം ഓടി രക്ഷപെട്ട ഇയാളെ കട്ടപ്പന ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ സാഹസികമായിട്ടാണ് പിടികൂടിയത്.
ഏലത്തോട്ടത്തിലെ കുഴിയിൽ ഒളിച്ചിരുന്ന ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കത്തികൊണ്ടുള്ള ആക്രമണത്തിൽ ഡിവൈഎസ്.പിക്ക് പരുക്കേറ്റിട്ടുണ്ട്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്നും പ്രതിയെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരം ലഭ്യമാകു എന്നും പൊലീസ് അറിയിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: