കൊച്ചി: കോവിഡ് വ്യാപനത്തിനു പിന്നാലെ വീട്ടിൽ തന്നെ ചിലവഴിച്ച സൂപ്പർ താരം മമ്മൂട്ടി ഒൻപത് മാസത്തിനു ശേഷം ആദ്യമായി പുറത്തിറങ്ങി. സുഹൃത്തുക്കൾക്കൊപ്പം കാറിൽ സായാഹ്ന യാത്ര നടത്തിയാണ് 275 ദിവസം നീണ്ട ലോക് ഡൗൺ ജീവിതം മമ്മൂട്ടി അവസാനിപ്പിച്ചത്. നിർമാതാവ് ആന്‍റോ ജോസഫ്, നടൻ രമേഷ് പിഷാരടി, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, മേക്കപ്പ്മാൻ ജോർജ് എന്നിവരായിരുന്നു ഒപ്പം.
ഇടയ്ക്ക് കലൂർ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് ചൂടു കട്ടൻ ചായയും ആസ്വദിച്ച ശേഷമായിരുന്നു മടക്കം. പ്രീസ്റ്റ് എന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് മമ്മൂട്ടി വീട്ടിലെത്തിയത്. പിന്നീട് കോവിഡ് വ്യാപനവും ലോക്ക്ഡൗൺ നിയന്ത്രണങ്ങളുമെത്തി. അതോടെ വീടിനുള്ളിൽ തന്നെ ഒതുങ്ങിയ താരം വീട്ടിൽ വച്ച് തന്നെ നടന്ന ചില പുസ്തക പ്രകാശന ചടങ്ങുകളിലൊഴികെ മറ്റൊന്നിലും പങ്കെടുത്തിരുന്നില്ല. ലോക്ക്ഡൗൺ ഇളവുകൾ വന്നശേഷം സിനിമാ മേഖല സജീവമായെങ്കിലും പ്രോട്ടോക്കോളുകൾ പാലിച്ച താരം വീടിനുള്ളിൽ തന്നെ തുടർന്നു.
ഒടുവിൽ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വീടിന് പുറത്തേക്ക് വാക്സിൻ വന്നാലേ മമ്മൂക്ക സെറ്റിലെത്തു. അപ്പോൾ കോവിഡ് കഴിഞ്ഞതായി കരുതാം എന്ന തമാശയും ഇതിനിടെ സിനിമാലോകത്ത് പ്രചരിച്ചു. ഇക്കാര്യത്തിൽ ഒരു ചിരി മാത്രമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. വീടിന് പുറത്തിറങ്ങിയിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: