ഇടുക്കി: വാഗമണ്ണിലും മൂന്നാറിലും അടക്കം ലഹരി പാർട്ടികൾ നടത്തിയ സംഘം പിന്തുടർന്നത് സാത്താൻ സഭാ മോഡൽ. സിനിമാ- ബിസിനസ് രംഗത്തെ ഉന്നതരുമായി ബന്ധപ്പെട്ടു കിടക്കുന്ന വമ്പൻമാർ പലരും ലഹരി സംഘത്തിന്‍റെ പിടിയിലുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. സാത്താൻ സഭ മോഡലിൽ നിശാപാർട്ടികൾ സംഘടിപ്പിക്കുകയും ഇവിടേക്ക് മുന്തിയ ഇനം ലഹരി വസ്തുക്കൾ എത്തിച്ചു വിൽപ്പന നടത്തുകയും ചെയ്യുന്നതാണ് സംഘത്തിന്‍റെ രീതിയെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇടുക്കി വാഗമണ്ണിലും മൂന്നാറിലും സമാനമായി പാർട്ടി നടത്തിയ സംഘം കേരളത്തിൽ മറ്റിടങ്ങളിലും പാർട്ടികൾ നടത്തിയിട്ടുണ്ട്.
അതേസമയം സാത്താൻ സഭ മോഡലിൽ എന്തും ചെയ്യാനുള്ള ലൈസൻസ് നൽകികൊണ്ടാണ് പാർട്ടിയിലേക്ക് സംഘം യുവതീ- യുവാക്കളെ സ്വാഗതം ചെയ്യുന്നത്. ബൈബിൾ ഉൾപ്പെടെയുള്ള എല്ലാ വിശ്വാസ പുസ്തകൾക്കും എതിരായി പ്രവർത്തിക്കുന്നവരാണ് സാത്താൻ സേവകർ. ലഹരിയും സ്വതന്ത്ര ലൈംഗികതയുമാണ് ഇവർ പിന്തുടരുന്നത്. സമാനമായി സ്വതന്ത്ര ലൈംഗികതയും ലഹരിയുമാണ് നിശാപാർട്ടി നടത്തിപ്പുകാർ പങ്കെടുക്കുന്നവർക്ക് വാഗ്ദാനം ചെയ്യുന്നത്.
20നും 35നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കളെയാണ് സംഘം ലഹരിപാർട്ടിയിലേക്ക് ആകർഷിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനായി സമാന ചിന്താഗതിക്കാരുടെ ഗ്രൂപ്പുകളും പേജുകളും മറ്റും സൃഷ്ടിച്ചിട്ടുമുണ്ട്. താൽപര്യമുള്ളവരും വിശ്വാസമുള്ളവരെയും ബന്ധപ്പെട്ട് പാർട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറും.
പരസ്പരം പരിചയമില്ലാത്തവരായിരിക്കും പാർട്ടിയിൽ പങ്കെടുക്കുന്നവരിൽ ഏറെയും. പാർട്ടി തുടങ്ങുന്നതോടെ പങ്കെടുക്കുന്നവർക്ക് സ്വൈര്യമായി ആഘോഷിക്കാനുള്ള സാഹചര്യം സംഘാടകർ ഒരുക്കികൊടുക്കും. മുന്തിയ ഇനം ലഹരി പദാർഥങ്ങൾ ഇഷ്ടാനുസരണം ഇവർക്ക് ഉപയോഗിക്കാനാകും. പരസ്പരം ലൈഗിക ബന്ധത്തിലേർപ്പെടുന്നതിനും തടസമില്ല. ഡിജെ മ്യൂസിക്കിനൊപ്പം യുവതികളും യുവാക്കളും അർധനഗ്നരായി നൃത്തം ചെയ്യുന്നതും പാർട്ടികളിലെ ഹൈലൈറ്റ് പരിപാടികളാണ്. ഇത്തരം സ്വതന്ത്ര പ്രവർത്തനങ്ങളാണ് യുവാക്കളുടെ സംഘത്തെ ഇവരിലേക്ക് അടുപ്പിക്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അടുത്തിടെയായി ലഹരി സംഘങ്ങൾ ഇടുക്കിയെ താവളമാകുന്നതായിട്ടാണ് നാർക്കോട്ടിക് സെല്ലിനും ലഭിക്കുന്ന വിവരം. ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ള റിസോർട്ടുകളും മറ്റുമാണ് ഇത്തരത്തിൽ ലഹരിയുടെ താവളമായി സംഘങ്ങൾ മാറ്റിയെടുക്കുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമുള്ള യുവാക്കളുടെ ഒരു വലിയ സംഘം തന്നെ സംഘത്തിന്‍റെ കെണയിൽ അകപ്പെട്ടിട്ടുണ്ടെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: