ദിസ്‌പൂർ: അഞ്ചാം ക്ലാസ് വിദ്യാർഥിയെ സ്‌കൂൾ ശുചിമുറിയിൽ അധ്യാപകർ കൂട്ട ബലാത്സംഗം ചെയ്‌തതായി പരാതി. അസമിലെ നബരംഗ്പൂർ ജില്ലയിലാണ് സംഭവം നടന്നത്. 11 വയസുകാരിയാണ് പീഡനത്തിനിരയായത്.
സർക്കാർ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിയെ സ്കൂൾ സമയത്ത് രണ്ട് അധ്യാപകർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പിതാവ് നൽകിയ പരാതിയിൽ പറയുന്നത്. പരാതിയെ തുടർന്ന് അധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് വ്യാഴാഴ്ച പരാതി നൽകി. എസ്‌സി, എസ്ടി വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്നതാണ് സ്കൂൾ. അധ്യാപകരെ ചോദ്യം ചെയ്‌തു വരികയാണെന്നും കുറ്റം തെളിഞ്ഞാൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
മദ്യലഹരിയിൽ രണ്ട് വയസുകാരിയെ രണ്ടാനച്ഛൻ അടിച്ചു കൊന്നു
ലക്നൗ: മദ്യലഹരിയിൽ പിതാവ് രണ്ട് വയസുകാരിയായ മകളെ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ ഹയാത്ത് നഗർ മേഖലയിൽ വ്യാഴാഴ്ച്ച രാത്രിയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്.
മദ്യലഹരിയിലായിരുന്ന പ്രതി ഭാര്യയെയും രണ്ട് പെൺമക്കളെയും അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും ഒരു മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ച് മാസം മുമ്പാണ് പ്രതി മുന്ന (27) ഷൈസ്ത ബീഗവുമായി വിവാഹിതനായതെന്ന് പൊലീസ് സൂപ്രണ്ട് കുൽദീപ് സിംഗ് ഗുണവത് പറഞ്ഞു. ആദ്യ വിവാഹത്തിൽ യുവതിക്ക് രണ്ട് പെൺമക്കളുണ്ട്.
വ്യാഴാഴ്ച രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ മുന്ന ഭാര്യ ഷൈസ്ത ബീഗം, മക്കളായ മന്നത്ത് (2), മന്താഷ (മൂന്നര വയസ്) എന്നിവരെ ക്രൂരമായി മർദിക്കാൻ തുടങ്ങി. മന്നത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചപ്പോൾ മന്താഷയ്ക്കും ബീഗത്തിനും ഗുരുതരമായി പരുക്കേറ്റു. ഇരുവരേയും ചികിത്സയ്ക്കായി മൊറാദാബാദിലേക്ക് അയച്ചിട്ടുണ്ടെന്നും ഗുണവത് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
Post A Comment: